മരിച്ചവരിലേറെയും സ്ത്രീകള്‍

ഈ വര്‍ഷത്തിലെ രണ്ടാമത്തെ അപകടമാണ് ഇത്. ഫ്രഞ്ച് സംസാരിക്കുന്ന മാലിയിലെ മേഖല കൂടിയാണ് ഇവിടം. ആഫ്രിക്കയില്‍ ഏറ്റവും അധികം സ്വര്‍ണം ഉല്‍പാദിപ്പിക്കുന്നതില്‍ ഒരിടം കൂടിയാണ് ഇവിടം.

author-image
Biju
New Update
yrt

ബാമാകോ: മാലിയില്‍ ചെറുകിട സ്വര്‍ണഖനിയിലുണ്ടായ അപകടത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. മാലിയുടെ പടിഞ്ഞാറന്‍ മേഖലയിലെ സ്വര്‍ണ ഖനിയിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഖനി തകര്‍ന്നത്. കെനീബ പട്ടണത്തിന് സമീപമാണ് അപകടമുണ്ടായ ചെറുകിട സ്വര്‍ണ ഖനി പ്രവര്‍ത്തിച്ചിരുന്നത്.

ഈ വര്‍ഷത്തിലെ രണ്ടാമത്തെ അപകടമാണ് ഇത്. ഫ്രഞ്ച് സംസാരിക്കുന്ന മാലിയിലെ മേഖല കൂടിയാണ് ഇവിടം. ആഫ്രിക്കയില്‍ ഏറ്റവും അധികം സ്വര്‍ണം ഉല്‍പാദിപ്പിക്കുന്നതില്‍ ഒരിടം കൂടിയാണ് ഇവിടം. ചൈനീസ് സ്വദേശികളായിരുന്നു ഈ ഖനി പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. നേരത്തെ ജനുവരി 29ന് മാലിയിലെ ഖനിയിലുണ്ടായ അപകടത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂലികോരോ മേഖലയിലെ ഖനിയിലുണ്ടായ അപകടത്തില്‍ മരിച്ചവരിലേറെയും സ്ത്രീകളായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ബാമാകോ മേഖലയിലുണ്ടായ അപകടത്തില്‍ 70 പേരാണ് മരിച്ചത്. 

മാലിയില്‍ നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ഖനികളേക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കുന്നതാണ് നിലവിലെ സംഭവം. വിഘടന വാദികള്‍ക്കാണ് ഇത്തരം ഖനികള്‍ കൊണ്ട് പ്രയോജനം ലഭിക്കുന്നതെന്നാണ് വ്യാപകമാവുന്ന ആരോപണം. മാലിയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതില്‍ ഏറ്റവും പ്രാധാന്യമുള്ളത് സ്വര്‍ണമാണ്. 2021ലെ കയറ്റുമതിയുടെ 80 ശതമാനവും സ്വര്‍ണമായിരുന്നു. 

2 ദശലക്ഷത്തിലധികം ആളുകളാണ് ഖനികളിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മാലിയില്‍ ഉപജീവനം മുന്നോട്ട് കൊണ്ട് പോവുന്നത്. ഇത് മാലിയുടെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരുമെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ഓരോ വര്‍ഷവും മാലിയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സ്വര്‍ണത്തിന്റെ 6 ശതമാനത്തോളം ഇത്തരം ചെറുകിട ഖനികളില്‍ നിന്നാണ് വരുന്നത്. 

 

gold gold mines