ട്രംപിന് പാകിസ്ഥാന്റെ നോബേല്‍ ശുപാര്‍ശ

നേരത്തെ പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കിയിരുന്നു. തന്നെ സമാധാനത്തിനുള്ള നോബേലിന് നിര്‍ദേശിക്കണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെയായിരുന്നു ട്രംപ് അസിം മുനീറുമായി കൂടിക്കാഴ്ച നടത്തിയത്

author-image
Biju
New Update
trump

df

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം സമ്മാനിക്കണ നിര്‍ദേശവുമായി പാകിസ്ഥാന്‍ സര്‍ക്കാര്‍ രംഗത്ത്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശത്തെ മാനിക്കുന്നു. ഇന്ത്യ -പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ ട്രംപ് നടത്തിയ മികച്ച നയതന്ത്രവും നേതൃപാടവവും പരിഗണിക്കണമെന്നും പാകിസ്ഥാന്‍ സര്‍ക്കാര്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു. താന്‍ എന്തൊക്കെ ചെയ്താലും നൊബേലിന് പരിഗണിക്കില്ലെന്ന ട്രംപിന്റെ പരിഭവത്തിനു പിന്നാലെയാണ് പാകിസ്ഥാന്റെ നീക്കം. 

അതിനിടെ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ താന്‍ ഇടപെട്ടുവെന്ന വാദവുമായി വീണ്ടും ട്രംപ് രംഗത്തെത്തി. ഇതുകൊണ്ട് മാത്രം തനിക്ക് നോബേല്‍ കിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 'അവര്‍ എനിക്കത് തരില്ല. തരാനാണെങ്കില്‍ ഇതിനകംതന്നെ നാലോ അഞ്ചോ തവണ തരേണ്ടതായിരുന്നു. അവര്‍ ലിബറലുകള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ', നൊബേല്‍ നിര്‍ദേശത്തേക്കുറിച്ചുള്ള വാര്‍ത്തകളോട് ട്രംപ് പ്രതികരിച്ചു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റിപ്പബ്ലിക് ഓഫ് റ്വാണ്ടയും തമ്മില്‍ കാലങ്ങളായിത്തുടരുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനുള്ള ഉടമ്പടി ഒപ്പുവയ്ക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. റ്വാണ്ടയിലേയും കോംഗോയിലേയും പ്രതിനിധികള്‍ തിങ്കളാഴ്ച വാഷിങ്ടണിലെത്തും. ലോകത്തിന് തന്നെ മഹത്തരമായ ദിനമാണിന്ന്. ഇതുകൊണ്ട് മാത്രം എനിക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിക്കില്ല.

ഇന്ത്യ-പാക് യുദ്ധം നിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബേല്‍ ലഭിക്കില്ല, സെര്‍ബിയയും കൊസോവോയും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബേല്‍ ലഭിക്കില്ല, ഈജിപ്തിനും എത്യോപ്യയ്ക്കുമിടയില്‍ സമാധാനം നിലനിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബേല്‍ ലഭിക്കില്ല. എല്ലാം ഒത്തുവന്നാല്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി മിഡില്‍ ഈസ്റ്റിനെ ഏകീകരിക്കും. എന്നാലും, ഞാന്‍ എന്ത് ചെയ്താലും എനിക്ക് നോബേല്‍ സമ്മാനം ലഭിക്കില്ല. ജനങ്ങള്‍ക്ക് എന്നെ അറിയാം, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

നേരത്തെ പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കിയിരുന്നു. തന്നെ സമാധാനത്തിനുള്ള നോബേലിന് നിര്‍ദേശിക്കണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെയായിരുന്നു ട്രംപ് അസിം മുനീറുമായി കൂടിക്കാഴ്ച നടത്തിയത്. 

pakistan nobel price donald trump