പാകിസ്ഥാനില്‍ വീണ്ടും ചാവേറാക്രമണം 10 തീവ്രവാദികളെ വധിച്ചു, ആക്രമണം ട്രെയിന്‍ റാഞ്ചലിന് പിന്നാലെ

ട്രെയിന്‍ റാഞ്ചലിന് പിന്നലെ പാകിസ്ഥാനില്‍ ചാവേറാക്രമണം. തെക്കന്‍ വസീറിസ്ഥാന്‍ ജില്ലയിലെ ഫ്രോണ്ടിയര്‍ കോര്‍പ്‌സ് ക്യാമ്പിന് സമീപമാണ് ചാവേര്‍ ആക്രമണമുണ്ടായത്.

author-image
Athira Kalarikkal
Updated On
New Update
pak train.

Representational Image

ഇസ്ലാമാബാദ്:  ട്രയില്‍ റാഞ്ചലിന് പിന്നലെ പാകിസ്ഥാനില്‍ ചാവേറാക്രമണം. തെക്കന്‍ വസീറിസ്ഥാന്‍ ജില്ലയിലെ ഫ്രോണ്ടിയര്‍ കോര്‍പ്‌സ് ക്യാമ്പിന് സമീപമാണ് ചാവേര്‍ ആക്രമണമുണ്ടായത്. അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന തെഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന തീവ്രവാദ സംഘടനയാണ് പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലെ ജന്‍ഡോല സൈനിക ക്യാമ്പില്‍ ചാവേര്‍ ആക്രമണം നടത്തിയത്. ഇവരില്‍ 10 തീവ്രവാദികളെ പാക്കിസ്ഥാന്‍ സൈന്യം വധിച്ചു.


ജന്‍ഡോല ചെക്ക്പോസ്റ്റില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും പാകിസ്ഥാന്‍ സുരക്ഷാ സേന അവരെ തടഞ്ഞു. ഇവിടെ വച്ചാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം തീവ്രവാദികള്‍ ട്രെയിന്‍ തട്ടിയെടുത്തിരുന്നു
മാര്‍ച്ച് 11 ന്, ക്വറ്റയില്‍ നിന്ന് പെഷവാറിലേക്കുള്ള യാത്രാമധ്യേ, തന്ത്രപ്രധാനമായ ബോളന്‍ താഴ്വരയില്‍, ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) എന്ന തീവ്രവാദി സംഘം ജാഫര്‍ എക്സ്പ്രസ് ഹൈജാക്ക് ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ആക്രമണം.
ചൊവ്വാഴ്ചയാണ് പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോലാനിലെ ഒരു തുരങ്കത്തില്‍ വെച്ച് റെയില്‍ പാളം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ട്രെയിന്‍ റാഞ്ചിയത്. ക്വറ്റയില്‍ നിന്നും പെഷവാറിലേക്ക് പോയ ജാഫര്‍ എക്‌സ്പ്രസാണ് തട്ടിയെടുത്തത്. ഗുദലാറിനും പീരു കൊനേരിക്കുമിടയില്‍ എട്ടാംനമ്പര്‍ തുരങ്കത്തിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം. ഒമ്പത് കോച്ചുകളുള്ള ട്രെയിനില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 500ഓളം യാത്രക്കാരുണ്ടായിരുന്നു. ബലൂചിസ്താന്‍ പ്രവിശ്യ സ്വതന്ത്രമാക്കാന്‍ പോരാടുന്ന സായുധസംഘടനയാണ് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി. ജയിലിലടക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നാണ് ബിഎല്‍എയുടെ ആവശ്യം.
പാകിസ്ഥാന്‍ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ ബലൂചിസ്ഥാന്‍ നിവാസികളോട് ആവശ്യപ്പെടുന്ന ഒരു വീഡിയോയും ട്രെയിനിനകത്തുള്ള ബിഎല്‍എ അംഗങ്ങളില്‍ ഒരാള്‍ ടെലഗ്രാം വഴി പുറത്തുവിട്ടിരുന്നു.

 

pakistan