ലൂവ്ര് മ്യൂസിയത്തിലെ മോഷണം; മുഖ്യ സൂത്രധാരന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ പിടിയില്‍

കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തില്‍ നിന്ന് പട്ടാപകല്‍ വെറും ഏഴ് മിനിറ്റുകള്‍ക്കുള്ളിലാണ് അമൂല്യരത്നങ്ങള്‍ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം കളവ് പോയത്.

author-image
Biju
New Update
mus

പാരിസ്: ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയം കൊള്ളയില്‍ അഞ്ച് പ്രതികള്‍ കൂടി പിടിയില്‍. പ്രധാന ആസൂത്രകന്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പാരീസില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്.നേരത്തെ രണ്ട് പ്രതികളെ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു.അതേസമയം മോഷണംപോയ ആഭരണങ്ങള്‍ ഇതുവരെ പിടിച്ചെടുത്തിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തില്‍ നിന്ന് പട്ടാപകല്‍ വെറും ഏഴ് മിനിറ്റുകള്‍ക്കുള്ളിലാണ് അമൂല്യരത്നങ്ങള്‍ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം കളവ് പോയത്. 88 മില്യണ്‍ യൂറോ വിലമതിക്കുന്ന വസ്തുക്കളായിരുന്നു മോഷണം പോയിരുന്നത്.

മ്യൂസിയത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടയില്‍, നിര്‍ത്തിയിട്ട ട്രക്കില്‍ ഘടിപ്പിച്ച യന്ത്രഗോവണിയിലൂടെ ബാല്‍ക്കണിയിലേക്ക് കടന്ന് അവിടുത്തെ ജനാല തകര്‍ത്താണ് നെപ്പോളിയന്‍ ചക്രവര്‍ത്തിയുടേയും പത്നിയുടേയും ഉള്‍പ്പെടെ, ചരിത്രപ്രസിദ്ധവും അമൂല്യവുമായ ഫ്രഞ്ച് രാജകീയ രത്നങ്ങള്‍ സൂക്ഷിച്ചിട്ടുള്ള അപ്പോളോ ഗാലറിയുടെ അകത്തേക്ക് മോഷ്ടാക്കള്‍ കയറിപ്പറ്റി ആഭരണങ്ങളടക്കം മോഷ്ടിച്ചത്.

സംഭവത്തില്‍ ആദ്യം അറസ്റ്റിലായ രണ്ട് പേര്‍ ഫ്രഞ്ച് പൗരന്‍മാരായിരുന്നു. എന്നാല്‍ നിലവില്‍ പിടിയിലായവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഫ്രഞ്ച് പൊലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.