യുഎസിൽ ട്രമ്പിന്റെ സൈനിക പരേഡിനെതിരെ ജനങ്ങൾ തെരുവിൽ പ്രതിഷേധിച്ചു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഷിംഗ്ടൺ ഡിസിയിൽ നടത്തിയ സൈനിക പരേഡിനെ പ്രതിരോധിക്കാൻ ശക്തമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു ട്രമ്പിനെതിരെ വാഷിങ്ട്ടണിന് പുറമെ മറ്റ് യുഎസ് പട്ടണങ്ങളിലും നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.

author-image
Aswathy
New Update
mass protest in usa

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഷിംഗ്ടൺ ഡിസിയിൽ നടത്തിയ സൈനിക പരേഡിനെ പ്രതിരോധിക്കാൻ ശക്തമായി പ്രതിഷേങ്ങൾ സംഘടിപ്പിച്ചു

ട്രമ്പിനെതിരെ വാഷിങ്ട്ടണിന് പുറമെ മറ്റ് യുഎസ് പട്ടണങ്ങളിലും നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. ജൂൺ 14 ന് ട്രമ്പിന്റെ സൈനിക പരേഡിനെ പ്രതിരോധിക്കാനാണ് ജനങ്ങൾ പ്രകടനങ്ങൾ നടത്തിയത്. ലോസ് ഏഞ്ചൽസിലും മറ്റിടങ്ങളിലും ട്രമ്പിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ ദിവസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇത് ജനങ്ങൾ വീണ്ടും പ്രതിഷേധിച്ചത്. ന്യൂയോർക്ക്, ഫിലാഡൽഫിയ, ഹ്യൂസ്റ്റൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിയമനിർമ്മാതാക്കളും യൂണിയൻ നേതാക്കളും പ്രവർത്തകരും പ്രസംഗങ്ങൾ നടത്തി. ട്രംപിനെ വിമർശിക്കുന്ന അമേരിക്കൻ പതാകകളും പ്ലക്കാർഡുകളും വീശിയ ജനക്കൂട്ടത്തിന് മുന്നിലായിരുന്നു നേതാക്കളുടെ പ്രസംഗം. ട്രംപിന്റെ ജന്മദിനമായ ശനിയാഴ്ച വൈകുന്നേരം നടന്ന സൈനിക പരേഡ് യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിരുന്നു. പരേഡിലെ ഏതൊരു പ്രതിഷേധത്തെയും "കനത്ത ശക്തിയോടെ" നേരിടുമെന്നായിരുന്നു ട്രമ്പിന്റെ മുന്നറിയിപ്പ്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഷിംഗ്ടൺ ഡിസിയിൽ നടത്തിയ സൈനിക പരേഡിനെ പ്രതിരോധിക്കാൻ ശക്തമായി പ്രതിഷേങ്ങൾ സംഘടിപ്പിച്ചു

ട്രമ്പിനെതിരെ വാഷിങ്ട്ടണിന് പുറമെ മറ്റ് യുഎസ് പട്ടണങ്ങളിലും നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. ജൂൺ 14 ന് ട്രമ്പിന്റെ സൈനിക പരേഡിനെ പ്രതിരോധിക്കാനാണ് ജനങ്ങൾ പ്രകടനങ്ങൾ നടത്തിയത്. ലോസ് ഏഞ്ചൽസിലും മറ്റിടങ്ങളിലും ട്രമ്പിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ ദിവസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇത് ജനങ്ങൾ വീണ്ടും പ്രതിഷേധിച്ചത്. ന്യൂയോർക്ക്, ഫിലാഡൽഫിയ, ഹ്യൂസ്റ്റൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിയമനിർമ്മാതാക്കളും യൂണിയൻ നേതാക്കളും പ്രവർത്തകരും പ്രസംഗങ്ങൾ നടത്തി. ട്രംപിനെ വിമർശിക്കുന്ന അമേരിക്കൻ പതാകകളും പ്ലക്കാർഡുകളും വീശിയ ജനക്കൂട്ടത്തിന് മുന്നിലായിരുന്നു നേതാക്കളുടെ പ്രസംഗം. ട്രംപിന്റെ ജന്മദിനമായ ശനിയാഴ്ച വൈകുന്നേരം നടന്ന സൈനിക പരേഡ് യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിരുന്നു. പരേഡിലെ ഏതൊരു പ്രതിഷേധത്തെയും "കനത്ത ശക്തിയോടെ" നേരിടുമെന്നായിരുന്നു ട്രമ്പിന്റെ മുന്നറിയിപ്പ്.

usa protest donald trump