ട്രംപ് ഉൾപ്പെടെയുള്ള യു.എസ് നേതാക്കളെ വധിക്കാൻ ഗൂഢാലോചന; ഇറാനുമായി ബന്ധമുള്ള പാക് പൗരൻ പിടിയിൽ

ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ട്രംപ് ഉൾപ്പെടെ അമേരിക്കൻ നേതാക്കളെയോ ഉന്നത ഉദ്യോഗസ്ഥനെയോ വധിക്കാൻ ഏപ്രിലിൽ ന്യൂയോർക്കിലെത്തി ഗൂഢാലോചന നടത്തിയെന്നാണ് കേസ്

author-image
Anagha Rajeev
New Update
pakistani-national
Listen to this article
00:00 / 00:00

വാഷിങ്ടൺ: മുൻ പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ട്രംപ് ഉൾപ്പെടെ അമേരിക്കൻ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയ പാകിസ്താൻ പൗരൻ പിടിയിൽ. 46കാരനായ ആസിഫ് റാസ മർച്ചൻറ് ആണ് അറസ്റ്റിലായത്. ഇയാൾക്ക് ഇറാൻ ഭരണകൂടവുമായി ബന്ധമുണ്ടെന്നാണ് അമേരിക്ക പറയുന്നത്.

ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ട്രംപ് ഉൾപ്പെടെ അമേരിക്കൻ നേതാക്കളെയോ ഉന്നത ഉദ്യോഗസ്ഥനെയോ വധിക്കാൻ ഏപ്രിലിൽ ന്യൂയോർക്കിലെത്തി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഇയാൾക്കെതിരെ ന്യൂയോർക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

പാക് പൗരൻ ഏജൻറിനെ ആദ്യം സമീപിക്കുകയും തുടർന്ന് അയാൾ എഫ്.ബി.ഐക്ക് വിവരം കൈമാറുകയുമായിരുന്നു. പാക് പൗരൻ സമീപിച്ച വാടക കൊലയാളികൾ ‍‍യഥാർഥത്തിൽ എഫ്.ബി.ഐ ഏജൻറുമാരായിരുന്നു. ഗൂഢാലോചനക്ക് ശേഷം അമേരിക്ക വിടാൻ ഒരുങ്ങുമ്പോഴാണ് എഫ്.ബി.ഐ പാക് പൗരനെ ജൂലൈ 12ന് അറസ്റ്റ് ചെയ്യുന്നത്.

donald trumps