കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി പുറപ്പെട്ടു

ജൂണ്‍ 16, 17 തീയതികളില്‍ ജി 7 ഉച്ചകോടിക്കായി കാനഡയിലെ കാനനാസ്‌കിസിലേക്ക് അദ്ദേഹം തിരിക്കും. പര്യടനത്തിന്റെ അവസാന ഘട്ടത്തില്‍ ജൂണ്‍ 18 ന് ക്രൊയേഷ്യയിലേക്കാണ് അദ്ദേഹം പോകുന്നത്,ജൂണ്‍ 19 ന് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തും.

author-image
Sneha SB
New Update
PM X POST

ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രിയപുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.അഞ്ച് ദിവസത്തെ വിദേശ സന്ദര്‍ശനത്തില്‍ ജൂണ്‍ 15 മുതല്‍ 16 വരെ സൈപ്രസില്‍ തുടരും. ജൂണ്‍ 16, 17 തീയതികളില്‍ ജി 7 ഉച്ചകോടിക്കായി കാനഡയിലെ കാനനാസ്‌കിസിലേക്ക് അദ്ദേഹം തിരിക്കും. പര്യടനത്തിന്റെ അവസാന ഘട്ടത്തില്‍ ജൂണ്‍ 18 ന് ക്രൊയേഷ്യയിലേക്കാണ് അദ്ദേഹം പോകുന്നത്,ജൂണ്‍ 19 ന് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തും.സൈപ്രസില്‍, പ്രധാനമന്ത്രി മോദി പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡെസിനെ കാണുകയും വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിപുലീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും.രണ്ട് പതിറ്റാണ്ടിനിടയില്‍ സൈപ്രസിലേക്ക് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.

തുടര്‍ച്ചയായ പര്യടനത്തിന്റെ രണ്ടാം ഘട്ടത്തില്‍, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡയിലേക്ക് പോകും. ഊര്‍ജ്ജ സുരക്ഷ, സാങ്കേതിക സഹകരണം, നവീകരണം എന്നിവയുള്‍പ്പെടെയുള്ള പ്രധാന ആഗോള വെല്ലുവിളികളില്‍ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി മോദി വ്യക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം, പ്രധാനമന്ത്രി മോദി റിപ്പബ്ലിക് ഓഫ് ക്രൊയേഷ്യയിലേക്ക് പോയി പ്രസിഡന്റ് സോറന്‍ മിലനോവിച്ചും പ്രധാനമന്ത്രി ആന്‍ഡ്രെജ് പ്ലെന്‍കോവിച്ചും കൂടിക്കാഴ്ച നടത്തും. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദര്‍ശിക്കുന്നത് ഇതാദ്യമായിരിക്കും.

g7 summit