വത്തിക്കാൻ സിറ്റി : മാർപാപ്പയുടെ സ്ഥിതി ഗുരുതരമായി തുടരുമ്പോൾ ലോകം മുഴുവനും പ്രാർത്ഥനയിൽ. കടുത്ത ന്യൂമോണിയ ബാധിച്ചതിനാൽ രണ്ടു ശ്വാസ കോശങ്ങൾ തകരാറിൽ ആയിരിക്കുകയാണ്. ശ്വാസകോശ അണുബാധയ്ക്കു ചികിത്സയ്ക്കും പരിശോധനകൾക്കുമായി 5 ദിവസമായി ആശുപത്രിയിൽ തുടരുകയാണ് മാർപാപ്പ .
അദ്ദേഹം തനിക്കു വേണ്ടി പ്രർത്ഥിക്കണം എന്ന് എല്ലാവരോടും അഭ്യർത്ഥിച്ചിട്ടുണ്ട്. റോമിലെ ആശുപത്രിയ്ക്ക് മുന്നിൽ ആയിരങ്ങളാണ് പ്രാർത്ഥനയോടെ കാത്തു നിൽക്കുകയാണ്. മാർപാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.
അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പൊതു പരിപാടികൾ മാറ്റിച്ചു. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികനാകും.
കഴിഞ്ഞ വെള്ളിയാഴ്ചയാണു മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്‌സ്‌റേ പരിശോധനയിൽ ആണ് ന്യൂമോണിയ കണ്ടെത്തിയത്. നേരത്തേ കണ്ടെത്തിയ അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് കോർട്ടിസോൺ തെറപ്പി തുടർചികിത്സ കൂടുതൽ സങ്കീർണമാക്കുമെന്നാണ് സൂചന.
രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന അണുബാധയാണു പോളിമൈക്രോബയൽ അണുബാധ. ഇത് ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഫംഗസ് എന്നിവ മൂലവും ഉണ്ടാകാം. ജന്മ നാടായ അർജന്റീനയിൽ വച്ചു 20 കളുടെ തുടക്കത്തിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം മുറിച്ചെടുത്തിരുന്നു.
അനാരോഗ്യം ബാധിച്ചിരുന്ന മാർപാപ്പയെ 2023 മാർച്ചിൽ ബ്രോങ്കൈറ്റിസ് ആണെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശി പ്പിച്ചിരുന്നു .പിന്നീടാണ് ന്യൂമോണിയ ആണെന്ന് കണ്ടെത്തിയത്. പിന്നീട് ജൂണിലും 2024 ഫെബ്രുവരിയിലും ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2021 ജൂണിൽ അദ്ദേഹത്തിനു വൻകുടൽ ശസ്ത്രക്രിയ നടത്തിയിരുന്നു. നടുവേദനയും കാൽമുട്ടിലെ പ്രശ്നവും കാരണം പലപ്പോഴും മാർപാപ്പ വീൽചെയറോ വോക്കിങ് സ്റ്റിക്കോ ഉപയോഗിക്കാറുണ്ട്.