24 മണിക്കൂറിനുള്ളില്‍ ഇന്ത്യയ്ക്ക് തീരുവ വര്‍ധിപ്പിക്കുമെന്ന് ട്രംപ്

ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഏറ്റവും തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25% തീരുവ ചുമത്തിയത്. റഷ്യയില്‍നിന്ന് അവര്‍ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാന്‍ പോകുകയാണെന്നും ട്രംപ് പറഞ്ഞു

author-image
Biju
New Update
gudtryff

വാഷിങ്ടന്‍: ഇന്ത്യ നല്ലൊരു വ്യാപാരപങ്കാളിയല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയ്ക്കുമേലുള്ള തീരുവ കാര്യമായ തോതില്‍ വര്‍ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25% തീരുവയും അതിനുമേല്‍ പിഴയും ഈടാക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഈ മാസം ഒന്നിന് ട്രംപ് ഒപ്പിട്ടിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും തീരുവ കൂട്ടുമെന്ന പ്രഖ്യാപനം.

ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഏറ്റവും തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25% തീരുവ ചുമത്തിയത്. റഷ്യയില്‍നിന്ന് അവര്‍ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാന്‍ പോകുകയാണെന്നും ട്രംപ് പറഞ്ഞു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ യുഎസും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ഉന്നംവയ്ക്കുന്നത് അനീതിയാണെന്നു വിദേശമന്ത്രാലയം പ്രതികരിച്ചിരുന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാല്‍ ഇന്ത്യയ്ക്കു കൂടുതല്‍ തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ റഷ്യയും വിമര്‍ശനവുമായി രംഗത്തെത്തി.

ഇന്ത്യയ്ക്കെതിരെ തീരുവ ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസവും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. റഷ്യയില്‍നിന്നു വന്‍തോതില്‍ എണ്ണ വാങ്ങുന്ന ഇന്ത്യ ഇത് ഉയര്‍ന്ന ലാഭത്തിനു പൊതുവിപണിയില്‍ വില്‍ക്കുന്നെന്ന് ആരോപിച്ചാണ് പുതിയ തീരുവഭീഷണി ഉയര്‍ത്തിയത്. രാജ്യതാല്‍പര്യം സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.

 

donald trumps