മോദിക്കും ട്രംപിനും നന്ദി പറഞ്ഞ് പുടിന്‍

യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിര്‍ദേശങ്ങളോട് റഷ്യ യോജിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമാധാനമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു

author-image
Biju
New Update
rshf

മോസ്‌കോ: റഷ്യ യുക്രെയ്ന്‍ വെടിനിര്‍ത്തലിന് പിന്നാലെ ട്രംപിനും മോദിയോടും നന്ദി പറഞ്ഞ് വ്ളാഡിമിര്‍ പുടിന്‍. യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിര്‍ദേശങ്ങളോട് റഷ്യ യോജിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമാധാനമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു.

ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വക്കും വ്ളാഡിമിര്‍ പുടിന്‍ നന്ദി അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊള്‍ഡ് ട്രംപിന് നന്ദി എന്ന് പറഞ്ഞാണ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്. പിന്നാലെ ബ്രസീലിയന്‍ പ്രസിഡന്റിനും , മോദിക്കും നന്ദി അറിയിക്കുകയായിരുന്നു. എല്ലാവര്‍ക്കും അവരുടെ സ്വന്തം ആഭ്യന്തര കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. 

എന്നിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്ത നേതാക്കള്‍ തന്റെ രാജ്യത്തിന് വേണ്ടിയും ധാരാളം സമയം ചിലവഴിച്ചു. ശത്രുതയും ജീവഹാനിയും അവസാനിപ്പിക്കുക എന്നതാണ് റഷ്യയുടെ ദൗത്യം . ദീര്‍ഘകാലടിസ്ഥാനത്തിലുള്ള സമാധാനമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയിലെ ജിദ്ദയില്‍ അടുത്തിടെ നടന്ന യുഎസ്-യുക്രെയ്ന്‍ ചര്‍ച്ചകളെയും അദ്ദേഹം പ്രശംസിച്ചു. അമേരിക്കയുടെ സമ്മര്‍ദത്തിന് പിന്നാലെയാണ് യുക്രെയ്ന്‍ വെടിനര്‍ത്തലിന് തയാറായതെന്നും പുടിന്‍ പറഞ്ഞു. മാര്‍ച്ച് 11 നാണ് 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഫെബ്രുവരി ആദ്യവാരമാണ് റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ നിലപാട് അറിയിച്ചത്.

കഴിഞ്ഞ മാസം വൈറ്റ് ഹൗസില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ റഷ്യ യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് മോദി അറിയിച്ചിരുന്നു. രാജ്യം നിഷ്പക്ഷമല്ല മറിച്ച് സാമാധാനത്തിന്റെ പക്ഷത്താണ് എന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.

2022 ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം, പ്രധാനമന്ത്രി മോദി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും പുടിനുമായും നിരവധി തവണ സംസാരിക്കുകയും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും യുദ്ധം സമാധാനപരമായി പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. 

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന 22-ാമത് ഇന്ത്യ-റഷ്യ ഉഭയകക്ഷി സമ്മേളനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനെ മോസ്‌കോയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഓഗസ്റ്റില്‍ യുക്രെയ്‌നിലേക്കും യാത്ര ചെയ്തു. രണ്ട് അവസരങ്ങളിലും, സമാധാനത്തിലേക്കും പുരോഗതിയിലേക്കുമുള്ള പാതയില്‍ സജീവമായ പങ്ക് വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചിരുന്നു. കൂടാതെ യുദ്ധം അവസാനിപ്പിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങളെയും മോദി അഭിനന്ദിച്ചിരുന്നു.

 

donald trump narendramodi putin