യുഎസിനെതിരെ ആണവായുധ ഭീഷണിയുമായി പുടിന്‍

നേരത്തേ ജര്‍മനിയില്‍ ക്രൂസ് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര മിസൈലുകള്‍ വിന്യസിക്കുന്നത് 2026ഓടെ ആരംഭിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് റഷ്യയുടെ മുന്നറിയിപ്പ്.

author-image
anumol ps
New Update
putin

വ്‌ലാഡിമിര്‍ പുടിന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

മോസ്‌കോ: യുഎസിനെതിരെ ആണവായുധ ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. ജര്‍മനിയിലോ യൂറോപ്പിലെ മറ്റിടങ്ങളിലോ മിസൈലുകള്‍ വിന്യസിക്കാനാണ് യുഎസ് ഒരുങ്ങുന്നതെങ്കില്‍, ഇടത്തരം, ഹ്രസ്വദൂര ആണവായുധങ്ങളുടെ ഉത്പാദനം പുനഃരാരംഭിക്കുമെന്നാണ് പുട്ടിന്റെ ഭീഷണി. വിദേശത്ത് യുഎസ് മിസൈലുകള്‍ വിന്യസിക്കാത്തിടത്തോളം കാലം അത്തരം മിസൈലുകളുടെ ഉത്പാദനം റഷ്യയും പുനഃരാരംഭിക്കില്ലെന്നും സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന നാവിക പരേഡില്‍ പുട്ടിന്‍ പറഞ്ഞു.

നേരത്തേ ജര്‍മനിയില്‍ ക്രൂസ് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര മിസൈലുകള്‍ വിന്യസിക്കുന്നത് 2026ഓടെ ആരംഭിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് റഷ്യയുടെ മുന്നറിയിപ്പ്. അടുത്തിടെ ഡെന്മാര്‍ക്കിലും ഫിലിപ്പീന്‍സിലും ടൈഫോണ്‍ വിഭാഗത്തിലുള്ള മിസൈല്‍ സംവിധാനങ്ങള്‍ യുഎസ് ഉപയോഗിച്ചിട്ടുണ്ടെന്നു പുട്ടിന്‍ ആരോപിച്ചു. 500 മുതല്‍ 5,500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഇത്തരം മിസൈലുകളുടെ വിന്യാസം, 1987-ല്‍ യുഎസും സോവിയറ്റ് യൂണിയനും ഒപ്പുവച്ച ആയുധ നിയന്ത്രണ ഉടമ്പടിയുടെ ഭാഗമായി നിര്‍ത്തിവച്ചിരുന്നു. വൈകാതെ ഇരു രാജ്യങ്ങളും ഇതില്‍നിന്ന് പിന്മാറി. 

യുഎസ് ഇത്തരം മിസൈലുകള്‍ യൂറോപ്പിലാകെ വിന്യസിക്കുന്നത് ഭീഷണിയാണെന്നാണ് റഷ്യയുടെ വാദം. ഇതോടെ ഭാവിയില്‍ അണ്വായുധ മിസൈലുകള്‍ റഷ്യയിലേക്ക് അയയ്ക്കാന്‍ പത്ത് മിനിറ്റ് സമയമേ യുഎസിന് വേണ്ടിവരൂ എന്നും റഷ്യ ഭയപ്പെടുന്നു. ശീതയുദ്ധ കാലത്തും ജര്‍മനിയുടെ ഏകീകരണ സമയത്തും യുഎസ് മിസൈല്‍ സാന്നിധ്യം മേഖലയില്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ശീതയുദ്ധം അവസാനിച്ചതിനെത്തുടര്‍ന്ന്, യൂറോപ്പില്‍ സ്ഥാപിച്ചിരുന്ന മിസൈലുകളുടെ എണ്ണം യുഎസ് ഗണ്യമായി കുറച്ചിരുന്നു.

president vladimir putin