പുടിന്‍ ഇന്ത്യയിലേക്ക്: എസ്.യു 57ഇ യുദ്ധവിമാനവും എത്തുന്നു

അടിയന്തരമായി 20 യുദ്ധവിമാനങ്ങള്‍ നേരിട്ട് റഷ്യയില്‍നിന്ന് വാങ്ങാനും ബാക്കി സാങ്കേതികവിദ്യ കൈമാറ്റത്തോടെ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കാനുമാകും ഉദ്ദേശിക്കുന്നത്. വ്യോമസേനയ്ക്ക് 42 സ്‌ക്വാഡ്രണ്‍ ആണ് വേണ്ടത്.

author-image
Biju
New Update
pp

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനവേളയില്‍ റഷ്യയില്‍ നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു.57ഇ വാങ്ങുന്നത് സംബന്ധിച്ചുള്ള ചര്‍ച്ച ഇന്ത്യയുടെ പരിഗണനയിലാണ്. യുദ്ധവിമാനം ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള അവകാശവും റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

അടിയന്തരമായി 20 യുദ്ധവിമാനങ്ങള്‍ നേരിട്ട് റഷ്യയില്‍നിന്ന് വാങ്ങാനും ബാക്കി സാങ്കേതികവിദ്യ കൈമാറ്റത്തോടെ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കാനുമാകും ഉദ്ദേശിക്കുന്നത്. വ്യോമസേനയ്ക്ക് 42 സ്‌ക്വാഡ്രണ്‍ ആണ് വേണ്ടത്. നിലവില്‍ 31 സ്‌ക്വാഡ്രണ്‍ എന്ന നിലയിലാണ് വ്യോമസേന

ഇന്ത്യയ്ക്ക് എസ് യു 57-ഇയുടെ സാങ്കേതികവിദ്യ കൈമാറാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ലൈസന്‍സും നല്‍കും. അങ്ങനെയെങ്കില്‍ മഹാരാഷ്ട്രയിലെ നാസിക്കിലുള്ള എസ് യു 30 എംകെഐയുടെ നിര്‍മാണ കേന്ദ്രത്തില്‍വച്ച് എസ് യു-57 ഇ നിര്‍മിക്കാനാകും. ഇതിനൊപ്പം യുദ്ധവിമാനത്തിന്റെ മുഴുവന്‍ സോഴ്‌സ് കോഡും നല്‍കാമെന്നാണ് റഷ്യ അറിയിച്ചിരുന്നത്. അങ്ങനെ ലഭ്യമായാല്‍ ഇന്ത്യന്‍ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ആയുധങ്ങളും റഡാറുകളും എവിയോണിക്‌സും മറ്റും വിമാനത്തില്‍ ഉള്‍പ്പെടുത്താനും സാധിക്കും.

അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിന്റെ വിഭാഗത്തില്‍ വരുന്ന ഇരട്ട എന്‍ജിന്‍ വിമാനമായ എസ്.യു 57 ഇ ലോകത്തെ അത്യാധുനിക യുദ്ധവിമാനങ്ങളോട് കിടപിടിക്കുന്നതാണ്. റഷ്യയുടെ സുഖോയ് വികസിപ്പിച്ചെടുത്ത സുഖോയ് എസ്.യു 57ഇ വിമാനം 2010ല്‍ പരീക്ഷിക്കുകയും 2020ല്‍ റഷ്യന്‍ വ്യോമസേനയുടെ ഭാഗമാകുകയും ചെയ്തു. 1,500 കിലോമീറ്റര്‍ വരെ ആക്രമണം നടത്താനാകുന്ന വിമാനത്തിന് 10 ടണ്‍ വരെ ഭാരം വഹിക്കാനാകും. 

റഡാറിന്റെ കണ്ണില്‍പെടാനുള്ള സാധ്യത കുറഞ്ഞ സ്റ്റെല്‍ത്ത് വിഭാഗത്തിലുള്ള എസ്.യു 57ന് ഒരേ സമയം ഒന്നിലധികം ലക്ഷ്യങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന എസ്എച്ച്121 റഡാര്‍ സംവിധാനമാണുള്ളത്. അതേസമയം, റഡാര്‍ കണ്ണില്‍പെടാനുള്ള സാധ്യത എഫ്35 അടക്കമുള്ള വിമാനങ്ങളേക്കാള്‍ കൂടുതലാണെന്ന വിലയിരുത്തലുകളുമുണ്ട്.

naredra modi vladmir putin