/kalakaumudi/media/media_files/2025/06/06/8FBYHnlDxRaueIMHIYaM.jpg)
മോസ്‌കോ: റഷ്യയുടെ വ്യോമത്താവളങ്ങള്‍ തകര്‍ത്ത യുക്രൈന്‍ നീക്കത്തിന് പിന്നില്‍ ബ്രിട്ടനാണ് എന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് റ്യഷ്യ.
ബ്രിട്ടീഷ് സൈന്യത്തിന്റെ അതിനൂതന സംവിധാനങ്ങളാണ് യുക്രൈന സഹായിച്ചതെന്നാണ് ബ്രിട്ടനിലെ റഷ്യന്‍ അംബാസഡര്‍ ആന്‍ഡ്രി കെലിന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിന് തെളിവുകള്‍ ഒന്നും തന്നെ ഹാജരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമില്ല. റഷ്യയും ഉക്രെയ്‌നും സമാധാന കരാറില്‍ ഒപ്പുവെക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ക്കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുക്രൈന് സുപ്രധാന രഹസ്യ വിവരങ്ങള്‍ കൈമാറിയത് ബ്രിട്ടനാണ് എന്നാണ് കെലിന്‍ കുറ്റപ്പെടുത്തുന്നത്.
റഷ്യയുടെ വ്യോമത്താവളങ്ങള്‍ ആക്രമിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ അമേരിക്കക്കും ബ്രിട്ടനും മാത്രമേ സ്വന്തമായിട്ടുള്ളൂ എന്നും അമേരിക്ക ഇതില്‍ പങ്കില്ലെന്ന് വ്യക്തമാക്കുമ്പോഴും ബ്രിട്ടന്‍ പ്രതികരിക്കാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചേദിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ടാണ് ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബ് യുക്രൈന്‍ ആസൂത്രണം ചെയ്തത് എന്ന കാര്യം റഷ്യയെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം ബ്രിട്ടീഷ് സര്‍ക്കാര്‍ റഷ്യന്‍ അംബാസഡറിന്റെ ആരോപണത്തോട് ഇനിയും പ്രതികരിക്കാന്‍ വിസമ്മതിക്കുകയാണ്. ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതില്ല എന്നാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ആന്‍ഡ്രി കെലിന്‍ ഇത് നാലാം തവണയാണ് ഇക്കാര്യത്തില്‍ ബ്രിട്ടനെതിരെ രംഗത്ത് വരുന്നത്. അതിനിടെ അമേരിക്ക ബ്രിട്ടന്റെ പ്രതിരോധ ചെലവ് അഞ്ച് ശതമാനമായി വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നാറ്റോ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഹെഗ്‌സെത്ത്
ഇക്കാര്യം ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് പ്രധാ്ര്രനമന്തി കീര്‍ സ്റ്റാമര്‍ അടുത്തയാഴ്ച നാറ്റോ മേധാവിയുമായി ചര്‍ച്ച നടത്തുകയാണ്. ബൈഡന്‍ ഭരണകൂടം യുക്രൈന് ആവശ്യത്തിലധികം സഹായം നല്‍കിയതായി ട്രംപ് പല പ്രവാശ്യം കുറ്റപ്പെടുത്തിയിരുന്നു.
യുക്രൈന്‍ റഷ്യ യുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ മിക്ക നാറ്റോ രാജ്യങ്ങളും അവരുടെ പ്രതിരോധ വിഹിതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റഷ്യക്കുെൈം ചനക്കും എതിരെ ഒരേ സമയം എങ്ങനെ യുദ്ധം നടത്താന്‍ കഴിയും എന്ന കാര്യമാണ് ബ്രിട്ടനെ അലോസരപ്പെടുത്തുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്നാണ് ബ്രിട്ടനിലെ പല പ്രതിരോധ വിദഗ്ധരും സൂചിപ്പിക്കുന്നത്. റഷ്യ ബാള്‍ട്ടിക് രാജ്യങ്ങളെ ലക്ഷ്യം വെയ്ക്കുന്നതായും യുക്രൈന്‍ യുദ്ധം കഴിഞ്ഞാല്‍ റഷ്യ ഉടന്‍ തന്നെ ലിത്വേനിയയെ ആക്രമിക്കുമെന്നാണ് അവര്‍ കരുതുന്നത്.