ചന്ദ്രനില്‍ ആണവപദ്ധതിയ്‌ക്കൊരുങ്ങി റഷ്യ

പരമാവധി അര മെഗാവാട്ട് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന വൈദ്യുതനിലയം നിര്‍മ്മിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. ദൗത്യത്തില്‍ റഷ്യയ്‌ക്കൊപ്പം ചേരാന്‍ ചൈനയും ഇന്ത്യയും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

author-image
Athira Kalarikkal
New Update
lunar

ndia, China, Russia to jointly build massive nuclear power plant on moon

Listen to this article
0.75x 1x 1.5x
00:00 / 00:00

മോസ്‌കോ :ചന്ദ്രനില്‍ ആണവ റിയാക്ടര്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യയുടെ റൊസാറ്റം ന്യൂക്ലിയര്‍ കോര്‍പറേഷന്‍. പരമാവധി അര മെഗാവാട്ട് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന വൈദ്യുതനിലയം നിര്‍മ്മിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. ദൗത്യത്തില്‍ റഷ്യയ്‌ക്കൊപ്പം ചേരാന്‍ ചൈനയും ഇന്ത്യയും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ റൊസാറ്റം മേധാവി അലക്‌സി ലിഖാചേവാണ് പദ്ധതിയെപ്പറ്റി വെളിപ്പെടുത്തിയത്. ചന്ദ്രനില്‍ 2036ല്‍ ആണവ വൈദ്യുതനിലയം സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നു റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് മേയില്‍ പ്രഖ്യാപിച്ചിരുന്നു. 2050 ആകുമ്പോഴേക്കും ചാന്ദ്രതാവളം സ്ഥാപിക്കുക എന്ന സ്വപ്നത്തിനു ആണവപദ്ധതി മുതല്‍ക്കൂട്ടാകുമെന്ന് ഇന്ത്യ കരുതുന്നതായി 'ദ് യൂറേഷ്യന്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ചാന്ദ്ര പര്യവേഷണത്തിലും ഊര്‍ജോല്‍പാദനത്തിലും സുപ്രധാന ചുവടുവയ്പായി ആണവ റിയാക്ടര്‍ മാറുമെന്നാണു കണക്കുകൂട്ടല്‍. സൗരോര്‍ജം ഉപയോഗിക്കുന്നതില്‍ ചന്ദ്രനില്‍ പരിമിതി ഉള്ളതിനാല്‍ തുടര്‍ച്ചയായ ഊര്‍ജസ്രോതസ്സായി മാറാന്‍ ആണവോര്‍ജം സഹായിക്കും. ചന്ദ്രനില്‍ ദീര്‍ഘകാല സാന്നിധ്യം ലക്ഷ്യമിടുന്ന മനുഷ്യര്‍ക്കും മറ്റു ദൗത്യങ്ങള്‍ക്കും ഇതു സുപ്രധാന ഘടകമാകുമെന്നാണു വിലയിരുത്തല്‍. ദീര്‍ഘകാലത്തേക്കു ചന്ദ്രനില്‍ വാസസ്ഥലം ഒരുക്കാന്‍ ആണവ റിയാക്ടറുകള്‍ സഹായിക്കുമോയെന്ന രീതിയില്‍ നാസയും ഗവേഷണം നടത്തുന്നുണ്ട്.

 

russia