ടെഹ്‌റാൻ ആണവ പദ്ധതി പരിമിതപ്പെടുത്താനുള്ള പുതിയ കരാറിനായി അമേരിക്കൻ ഭരണകൂടവും ഇറാനും തമ്മിൽ മധ്യസ്ഥത വഹിക്കാൻ സൗദി അറേബ്യ തയ്യാറെടുപ്പ് നടത്തുന്നു. ഇസ്രേയലിന് എതിരെ പ്രതിരോധിക്കാൻ അമേരിക്കയുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷ ഉള്ളതിനാൽ ആണവ കരാറിൽ ഇറാൻ ഒപ്പിടുമെന്നു പ്രതീഷിക്കുന്നു. പുതിയ കരാറിനായി ചർച്ചകളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറയുമ്പോൾ, ഇറാനിൽ നിന്നുള്ള സന്ദേശം അത്ര സുഖകരമല്ല.
അമേരിക്കയുമായുള്ള ചർച്ചകൾ “സ്മാർട്ടല്ല” എന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ട്രംപിൻ്റെ ഒന്നാഘട്ട പ്രവർത്തന കാലത്തു സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങൾ ഡ്രോൺ, മിസൈൽ ആക്രമണം നേരിട്ടു, ഇത് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി അസംസ്‌കൃത ഉൽപാദനം താൽക്കാലികമായി പകുതിയായി കുറച്ചു.
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി ഗ്രൂപ്പ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
എന്നാൽ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള സംഘർഷം അതിനുശേഷം ഗണ്യമായി കുറഞ്ഞു. 2023 മാർച്ചിൽ, ചൈനയുടെ ഇടനില ഉടമ്പടിയിൽ ബന്ധം സാധാരണ നിലയിലാക്കാൻ ഇരു രാജ്യങ്ങളും പ്രഖ്യാപനം നടത്തി. ഈ കരാറിനെ ഒരു വലിയ വിജയമായാണ് സൗദി അധികൃതർ കാണുന്നത്.
കഴിഞ്ഞ 15 മാസമായി, ലെബനനിലും ഗാസയിലും ഇറാൻ-അനുബന്ധ ഗ്രൂപ്പുകളെ ഇസ്രായേൽ ദുർബലപ്പെടുത്തി, സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിലെ ലക്ഷ്യങ്ങൾ ആക്രമിച്ചു. സിറിയയിലെ അസദ് ഭരണകൂടത്തിൻ്റെ പതനവുമായി ചേർന്ന്, ഈ സംഭവവികാസങ്ങൾ ഇറാൻ്റെ അതിരുകൾക്കപ്പുറത്തേക്ക് ശക്തി പ്രകടിപ്പിക്കാനുള്ള കഴിവിന് ഗുരുതരമായ പ്രഹരമേല്പിച്ചു.