ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സൗത്ത് കരോലിനയില്‍ അടിയന്തരാവസ്ഥ

സംസ്ഥാനത്തെ താമസക്കാര്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ നിരീക്ഷിച്ച് തയ്യാറെടുപ്പുകള്‍ ആരംഭിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഗവര്‍ണറുടെ ഉത്തരവോടെ അടിയന്തര പദ്ധതികള്‍ പ്രാബല്യത്തില്‍ വരികയും കേന്ദ്ര സഹായം ലഭ്യമാവുകയും ചെയ്യും.

author-image
Biju
New Update
cyclon

വാഷിങ്ടണ്‍: കരോലിനാ മേഖലയില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള പുതിയ ന്യൂനമര്‍ദ്ദം കനത്ത വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ ഉഷ്ണമേഖലാ കൊടുങ്കാറ്റായും ഞായര്‍ അല്ലെങ്കില്‍ തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായും ശക്തിപ്പെടാന്‍ സാധ്യതയുണ്ട്.

ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം അടുക്കുന്ന സാഹചര്യത്തില്‍ സൗത്ത് കരോലിന ഗവര്‍ണര്‍ ഹെന്റി മക്മാസ്റ്റര്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ താമസക്കാര്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ നിരീക്ഷിച്ച് തയ്യാറെടുപ്പുകള്‍ ആരംഭിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഗവര്‍ണറുടെ ഉത്തരവോടെ അടിയന്തര പദ്ധതികള്‍ പ്രാബല്യത്തില്‍ വരികയും കേന്ദ്ര സഹായം ലഭ്യമാവുകയും ചെയ്യും.

ചുഴലിക്കാറ്റിന്റെ വരവ്, വേഗത, തീവ്രത എന്നിവ പ്രവചിക്കാന്‍ പ്രയാസമാണെങ്കിലും, ഇത് സൗത്ത് കരോലിന സംസ്ഥാനത്തുടനീളം കനത്ത കാറ്റിനും, ശക്തമായ മഴയ്ക്കും, വെള്ളപ്പൊക്കത്തിനും കാരണമാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ''ഇതുപോലുള്ള സാഹചര്യങ്ങള്‍ നമ്മള്‍ മുമ്പും കണ്ടിട്ടുള്ളതാണ് എന്നും ജാഗ്രത വേണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും, യു.എസ്സിന്റെ തെക്ക് കിഴക്കന്‍ തീരങ്ങളില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും ചൊവ്വാഴ്ചയുമായി ചുഴലിക്കാറ്റിന്റെ കേന്ദ്രം സൗത്ത് കരോലിന തീരത്തിന് സമീപമെത്തുമെന്നാണ് പ്രവചനം.

സൗത്ത് കരോലിന മുതല്‍ വിര്‍ജീനിയ വരെയുള്ള പ്രദേശങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെടും. ഒപ്പം, കടല്‍ക്ഷോഭത്തിനും തീരദേശ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.