സ്റ്റാര്‍ഷിപ്പ് വീണ്ടും പൊട്ടിത്തെറിച്ചു

ടെക്‌സസില്‍ നിന്ന് കുതിച്ചുയര്‍ന്ന റോക്കറ്റിന്റെ നിയന്ത്രണം മിനിറ്റുകള്‍ക്കുള്ളില്‍ നഷ്ടമായി. വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിലുണ്ടായ സാങ്കേതിക പരാജയമാണ് സ്‌ഫോടനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു. റോക്കറ്റിന്റെ ഹെവി ബൂസ്റ്റര്‍ ഭാഗം യന്ത്രക്കൈകൊണ്ട് സുരക്ഷിതമായി താഴെയിറക്കാന്‍ കഴിഞ്ഞു.

author-image
Biju
New Update
athg

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് വികസിപ്പിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പരീക്ഷണപ്പറക്കലിനിടെ വീണ്ടും പൊട്ടിത്തെറിച്ചു. എട്ടാമത്തെ പരീക്ഷണ വിക്ഷേപണമാണ് പരാജയപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിക്കുന്നത്.

ടെക്‌സസില്‍ നിന്ന് കുതിച്ചുയര്‍ന്ന റോക്കറ്റിന്റെ നിയന്ത്രണം മിനിറ്റുകള്‍ക്കുള്ളില്‍ നഷ്ടമായി. വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിലുണ്ടായ സാങ്കേതിക പരാജയമാണ് സ്‌ഫോടനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു. റോക്കറ്റിന്റെ ഹെവി ബൂസ്റ്റര്‍ ഭാഗം യന്ത്രക്കൈകൊണ്ട് സുരക്ഷിതമായി താഴെയിറക്കാന്‍ കഴിഞ്ഞു.

സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഫ്‌ലോറിഡയിലെ വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സ്റ്റാര്‍ഷിപ്പിന്റെ ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സമാനമായ പൊട്ടിത്തെറി ഉണ്ടായിരുന്നു.

മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ച ഏറ്റവും വലിയ റോക്കറ്റാണ് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ഉയരം. താഴെയുള്ള സൂപ്പര്‍ ഹെവി ബൂസ്റ്റര്‍, മുകളിലെ സ്റ്റാര്‍ഷിപ്പ് സ്‌പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങളാണ് ഈ വിക്ഷേപണ വാഹനത്തിനുള്ളത്. 

സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന്റെ കരുത്ത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകള്‍ ബഹിരാകാശത്തേക്ക് ഉയര്‍ത്താന്‍ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്റെ ഉയരം.

 

elonmusk