സൗദിയില്‍ മോദിക്ക് രാജകീയ വരവേല്‍പ്പ്

ജിദ്ദയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണമാണ് സൗദി ഒരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാനെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജിദ്ദയിലെത്തിയത്. സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.

author-image
Biju
New Update
srfgfg

ജിദ്ദ: സൗദി സന്ദര്‍ശനത്തിനായി പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദിയില്‍ വന്‍ സ്വീകരണം. പ്രധാനമന്ത്രിയുടെ എ-1 വിമാനത്തിന് ആകാശത്ത് സൗദി റോയല്‍ എയര്‍ഫോഴ്സ് അസാധാരണ സ്വീകരണം നല്‍കി. പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടിയായി സൗദി റോയല്‍ എയര്‍ഫോഴ്സിന്റെ മൂന്ന് വിമാനങ്ങള്‍ പറന്നു. 

ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടെയാണ് സൗദി എയര്‍ഫോഴ്‌സിന്റെ ഈ അസാധാരണ നടപടി. മോദിയുടെ വിമാനത്തിന് അകമ്പടിയായി സൗദി റോയല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ പറക്കുന്നതിന്റെ വീഡിയോ വിദേശകാര്യ മന്ത്രാലയ വക്താവ് റണ്‍ധീര്‍ ജയ്‌സ്വാള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ജിദ്ദയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണമാണ് സൗദി ഒരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാനെത്തി. 

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജിദ്ദയിലെത്തിയത്. സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യ- സൗദി സ്ട്രാറ്റിജിക് കൗണ്‍സില്‍ യോഗം, ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ച്ച ഉള്‍പ്പടെയുള്ള പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ഇന്ത്യയും സൗദിയും തമ്മില്‍ പ്രധാനപ്പെട്ട കരാറുകളുടെയും സഹകരണത്തിന്റെയും  പ്രഖ്യാപനങ്ങളും നടക്കും.

ഇന്ത്യയ്ക്കും സൗദിക്കും ഇടയില്‍ വൈദ്യുതി ഗ്രിഡ് സാധ്യത പഠനം നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിദ്ദയിലെത്തിയ നരേന്ദ്ര മോദി 'അറബ് ന്യൂസി'ന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നൂറിലധികം രാജ്യങ്ങള്‍ക്ക് പ്രതിരോധ സാമഗ്രികള്‍ നല്‍കുന്ന രാജ്യമായി ഇന്ത്യ വളര്‍ന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യയിലെ പ്രതിരോധ സാമഗ്രി ഉത്പാദനത്തിലേക്ക് സൗദി നിക്ഷേപം സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യ - മിഡില്‍ ഈസ്റ്റ് - യൂറോപ്പ് ഇടനാഴി ഈ നൂറ്റാണ്ടിലെ സില്‍ക്ക് റൂട്ട് ആയി മാറുമെന്ന് മോദി പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് - ഉംറ തീര്‍ത്ഥാടകാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളില്‍ സൗദിക്ക് അദ്ദേഹം നന്ദി അറിയിച്ചു.  ഇന്ത്യ - സൗദി ഉഭയകക്ഷി വ്യാപാര കരാറിനുള്ള സാധ്യതയുമുണ്ട്.  

സൗദിയുടെ വിഷന്‍ 20230യും ഇന്ത്യയുടെ വികസിത ഭാരതവും ഏതാണ്ട് ഒരേ നയങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളുന്നതാണെന്നും വികസിത ഭാരതത്തിന്റെ അവസരങ്ങള്‍ നേടാന്‍ സൗദി കമ്പനികളെ സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു. ഇന്ത്യ - ജിസിസി സ്വതന്ത്ര വ്യാപാര കരാര്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. 'വികസിത ഭാരതം 'പദ്ധതി തുറക്കുന്ന അവസരങ്ങളിലേക്ക് സൗദി കമ്പനികളെ സ്വാഗതം ചെയ്യുന്നതായി മോദി പറഞ്ഞു.  തീവ്രവാദം , തീവ്രവാദ ഫണ്ടിങ്, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്ക് എതിരായ സുരക്ഷ സഹകരണത്തില്‍ വലിയ പുരോഗതി ഉണ്ടായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് ക്വാട്ടയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇന്ന് ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

PM Modi