താലിബാൻ - അൽ ഖ്വയ്ദ രഹസ്യ കരാർ! പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ച് അഫ്ഗാൻ

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ പോരാട്ടം തുടരുന്നു. ഈ സാഹചര്യത്തിൽ, അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാനും, പാകിസ്ഥാനെതിരെ പോരാടുന്ന ടിഡിപിയും, അൽഖ്വയ്ദ ഭീകര സംഘടനയും തമ്മിൽ രഹസ്യ കരാറിൽ ഒപ്പുവച്ചതായി സെൻസേഷണൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്

author-image
Rajesh T L
Updated On
New Update
tdp

കാബൂൾ  : പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ പോരാട്ടം തുടരുന്നു.ഈ സാഹചര്യത്തിൽ,അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാനും,പാകിസ്ഥാനെതിരെ പോരാടുന്ന ടിഡിപിയും, അൽഖ്വയ്ദ ഭീകര സംഘടനയും തമ്മിൽ രഹസ്യ കരാറിൽ ഒപ്പുവച്ചതായി സെൻസേഷണൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഈ കരാറിലൂടെ പാകിസ്ഥാന്റെ തലയിൽ ഇടിമിന്നൽ വീണു എന്നാണോ അർത്ഥമാക്കുന്നത്,അഫ്ഗാനിസ്ഥാൻ ഉടൻ തന്നെ പാകിസ്ഥാനുമായി  യുദ്ധം ആരംഭിക്കുമെന്നാണോ?ഇത്തരത്തിലുള്ള ചോദ്യങ്ങളാണുണ് പല കോണുകളിൽ നിന്നും  ഉയർന്നു വരുന്നത്.കുറച്ചു നാളുകൾ ആയി പാകിസ്ഥാനും അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന സംഘടനയും തമ്മിൽ കടുത്ത സംഘർഷം നിലനിൽക്കുകയാണ്. അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാന്റെ പിന്തുണ ടിഡിപിക്കുണ്ട്. 

സംഘർഷത്തിന്റെ പ്രധാനപ്പെട്ട കാരണം പാകിസ്ഥാനാണ്.അതിർത്തിയിൽ പാകിസ്ഥാനും ടിഡിപിയും തമ്മിൽ വളരെക്കാലമായി സംഘർഷം നിലനിൽക്കുന്നുണ്ട്. തുടർന്ന്, 2024  ഡിസംബറിൽ  പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ അഫ്ഗാനിസ്ഥാനിൽ പ്രവേശിച്ച് ടിഡിപി ക്യാമ്പുകൾ ആക്രമിച്ചു. നിരപരാധികളടക്കം 47 പേർ കൊല്ലപ്പെട്ടു.ഇതിൽ രോഷാകുലരായ ടിഡിപി പാകിസ്ഥാനെതിരെ ആക്രമണം അഴിച്ചുവിട്ടു.അഫ്ഗാനിസ്ഥാൻ പാകിസ്താന്റെ വ്യോമാതിർത്തി ലംഘിച്ച് ആക്രമണം നടത്തിയതിനാൽ അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാനും ടിഡിപിയെ പിന്തുണച്ചു.കഴിഞ്ഞ മൂന്ന് മാസമായി അതിർത്തിയിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ കടുത്ത സംഘർഷം നിലനിൽക്കുന്നുണ്ട്.ഇതിൽ താലിബാനിലെയും,പാകിസ്ഥാൻ സൈനികർ ഉൾപ്പെടെ നൂറിലധികം പേർ മരിച്ചതായി പറയപ്പെടുന്നു.

സംഘർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധമായി മാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.ടിഡിപി,പാകിസ്ഥാനിലെ നിലവിലെ ഭരണകൂടത്തെ അട്ടിമറിച്ച് ഒരു സർക്കാർ സ്ഥാപിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നതയാണ് പറയപ്പെടുന്നത്.ഇതുമൂലം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 

ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, ഞെട്ടിക്കുന്ന വിവരങ്ങളാണ്  പുറത്തുവന്നിരിക്കുന്നത്.പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുന്നതിനായി ടിഡിപി അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാനുമായും അൽഖ്വയ്ദയുമായും രഹസ്യ കരാറിൽ ഏർപ്പെട്ടതാതായാണ് റിപ്പോർട്ട്. 
ലണ്ടൻ ആസ്ഥാനമായുള്ള ഓൺലൈൻ വാർത്താ ഏജൻസിയായ അഫ്ഗാനിസ്ഥാൻ ഇന്റർനാഷണൽ ഇതുസംബന്ധിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.ഈ  പറഞ്ഞ   വാർത്താ ഏജൻസി അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. 

 2021 ൽ അഫ്ഗാനിസ്ഥാനിൽ  ആഭ്യന്തരയുദ്ധം നിലനിന്നിരുന്നു. അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതിനു ശേഷമാണ് ആഭ്യന്തരയുദ്ധത്തിനു തുടക്കമായത്' .ഈ യുദ്ധത്തിലൂടെ  അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ് അഷ്‌റഫ് ഘാനിയുടെ ഭരണകൂടത്തെ അട്ടിമറിച്ചു.അങ്ങനെയാണ്  അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നത്. ഈ സമയത്ത്, ഇപ്പോൾ അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാനുമായും, തെഹ്രീക്-ഇ-താലിബാനുമായും, അൽ-ഖ്വയ്ദ ഉൾപ്പെടെയുള്ള മറ്റ് വിദേശ ഭീകര സംഘടനകളുമായും ഒരു കരാറിലെത്തി. ഈ കരാറിന്റെ പേര് മിർ അലി കരാർ എന്നാണ്. ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ടതും നിലവിലെ അഫ്ഗാൻ ആഭ്യന്തര മന്ത്രിയുമായ സിറാജുദ്ദീൻ ഹഖാനിയും ടിഡിപിയുടെയും അൽഖ്വയ്ദ ഭീകര സംഘടനയുടെയും കമാൻഡർമാരും തമ്മിലാണ് ഈ കരാർ ഉണ്ടാക്കിയത്. 

കരാർ ഒപ്പുവെച്ചപ്പോൾ, നിലവിലെ അഫ്ഗാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി താലിബാന്റെ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദയുടെ വലംകൈയായിരുന്നുവെന്നും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഐഎസ്‌ഐ തീവ്രവാദികളുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ശ്രദ്ധിക്കേണ്ടതാണ്. ഇത് ഐ.എസ്.ഐ പാകിസ്ഥാനെതിരെ തിരിയാൻ കാരണമാകുമോ എന്ന  ചോദ്യമാണ്   ഉയരുന്നത്. കാരണം, ഐ.എസ്.ഐ താലിബാനെ തുടർച്ചയായി പിന്തുണച്ചുകൊണ്ടിരിക്കുകയാണ് . 

കൂടാതെ,കരാർ പ്രകാരം,താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം നടത്തുകയാണെങ്കിൽ,അവർ പാകിസ്ഥാനും ഏറ്റെടുക്കണം.ഇസ്ലാമിക ഷരീഅത്ത് നിയമത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സർക്കാർ അവിടെയും സ്ഥാപിക്കണമെന്ന്  കരാറിൽ  പ്രസ്താവിച്ചു.ഇക്കാര്യമാണ് നിലവിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് അഫ്ഗാനിസ്ഥാൻ നിലവിൽ പ്രവർത്തിക്കുന്നത്.2024 ഡിസംബറിൽ  പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ടിഡിപി ക്യാമ്പുകളെ ലക്ഷ്യം വച്ചിരുന്നു.അഫ്ഗാനിൽ താലിബാൻ അധികാരം ഏറ്റെടുത്തതിനുശേഷം ആദ്യമായാണ് പാകിസ്ഥാൻ ടിഡിപി സംഘടനകളെ ലക്ഷ്യമിടുന്നത്.ഇതിൽ  പ്രകോപിതരായ അഫ്ഗാൻ പ്രതിരോധ മന്ത്രിയും മുല്ല ഒമറിന്റെ മകനുമായ മുല്ല യാക്കൂബ് ടിഡിപിയുടെയും ടിഡിപിയുടെ ഒരു വിഭാഗമായ എച്ച്ജിപിയുടെയും നേതാക്കളെ ഉടൻ വിളിച്ചുവരു=ത്തുകയും അവരോടു  ചർച്ച നടത്തുകയും ചെയ്തു. 

pakistan taliban