തീരുവ യുദ്ധം: യുഎസുമായുള്ള ജെറ്റ് കരാര്‍ റദ്ദാക്കാന്‍ കാനഡ

എഫ്-35 ജെറ്റുകള്‍ക്കുള്ള കരാര്‍ പോര്‍ച്ചുഗല്‍ ഉപേക്ഷിച്ചേക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ നടപടിയുമായി കാനഡയും രംഗത്ത് വരുന്നത്.

author-image
Prana
New Update
china

ഒട്ടാവ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 25% തീരുവ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യുഎസുമായുള്ള ഫൈറ്റര്‍ ജറ്റ് ഇടപാട് റദ്ദാക്കാന്‍ ഒരുങ്ങി കാനഡ. അമേരിക്കന്‍ എഫ് 35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍ക്ക് നല്‍കിയ ഓര്‍ഡര്‍ പിന്‍വലിക്കാനാണ് കാനഡ ഒരുങ്ങുന്നത്. കനേഡിയന്‍ വ്യോമസേന യുഎസ് ഫൈറ്ററുകള്‍ സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും മറ്റ് ഓപ്ഷനുകള്‍ കൂടി പരിഗണിക്കുന്നുണ്ടെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍ പറഞ്ഞു. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ പുതിയ മന്ത്രിസഭയുടെതാണ് തീരുമാനം.2023 ലാണ്, കാനഡ അമേരിക്കയുമായുള്ള എഫ് 35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റിനുള്ള കരാര്‍ അന്തിമമാക്കിയത്. അതേ വര്‍ഷം ജൂണില്‍, 88 ജെറ്റുകള്‍ക്കായി ലോക്ക്ഹീഡ് മാര്‍ട്ടിനുമായി 19 ബില്യണ്‍ ഡോളറിന്റെ കരാറില്‍ കാനഡ ഒപ്പുവച്ചു. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്താണ് ഈ ഇടപാട് നടന്നത്.2026 ഓടെ കാനഡയിലേക്ക് എഫ് 35 യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് എത്തിക്കേണ്ടതുണ്ട്. 16 ജെറ്റുകള്‍ക്കുള്ള പണമടയ്ക്കല്‍ ഇതിനകം നടത്തിയിട്ടുണ്ട്. ആദ്യ ബാച്ച് സ്വീകരിക്കാമെന്നും ബാക്കിയുള്ളവയ്ക്ക് സ്വീഡിഷ് നിര്‍മ്മിത സാബ് ഗ്രിപെന്‍ പോലുള്ള യൂറോപ്യന്‍ നിര്‍മ്മാതാക്കളെ ആശ്രയിക്കാമെന്നും കനേഡിയന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍ പറഞ്ഞു.
എഫ്-35 ജെറ്റുകള്‍ക്കുള്ള കരാര്‍ പോര്‍ച്ചുഗല്‍ ഉപേക്ഷിച്ചേക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ നടപടിയുമായി കാനഡയും രംഗത്ത് വരുന്നത്.

 

us