/kalakaumudi/media/media_files/2025/11/21/ttt-2025-11-21-16-17-13.jpg)
ദുബായ്: ദുബായ് എയര്‍ഷോയില്‍ ഇന്ത്യന്‍ തേജസ് യുദ്ധ വുമാനം തകര്‍ന്നുവീണു. അഭ്യാസപ്രകടനം നടക്കുന്നതിനിടയില്‍ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം.പൈലറ്റായ വിങ് കമാന്‍ഡര്‍ വീരമൃത്യു വരിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനത്തിനിടെ ഒരു വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് എയര്‍ഷോ അധികൃതര്‍ പറഞ്ഞു. അപകടവിവരം ഇന്ത്യന്‍ വ്യോമസേനയും സ്ഥിരീകരിച്ചുട്ടുണ്ട്. വിദേശ രാജ്യങ്ങളിലടക്കം വന്‍ ഡിമാന്റ് ഉള്ള യുദ്ധ വിമാനമാണ് ഇന്ത്യയുടെ തേജസ്.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച യുദ്ധ വിമാനമാണ് എച്ച്എഎല്‍ തേജസ്. ഡിആര്‍ഡിയുടെ കീഴിലുള്ള എയ്‌റോനോട്ടിക്കല്‍ ഡവലപ്‌മെന്റ് ഏജന്‍സി രൂപകല്‍പന ചെയ്ത ലഘു വിമാനത്തിന്റെ നിര്‍മാണം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡാണ്. 2015ലാണ് തേജസ് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. എച്ച്എഎല്‍ വികസിപ്പിച്ച രണ്ടാമത്തെ സൂപ്പര്‍സോണിക് വിമാനമാണ് തേജസ്.
എയ്‌റോ ഇന്ത്യ 2023ല്‍ തേജസിന് 50000 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചിരുന്നു. 2023ന് മുന്‍പ് തേജസ് വിമാനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും 84,000 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചിരുന്നു. 2025 ആകുമ്പോഴേക്കും16 വിമാനങ്ങള്‍ കൈമാറുകയാണ് ലക്ഷ്യം. മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളും തേജസ് വിമാനം വാങ്ങാന്‍ ഇന്ത്യയെ സമീപിച്ചിരുന്നു.
മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് മുമ്പ് ആത്മനിര്‍ഭര്‍ ഭാരതിനു കീഴില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഫെയര്‍ചൈല്‍ഡ്-ഡോര്‍ണിയര്‍ 228 വിമാനം നിര്‍മിച്ചിരുന്നു . ഫ്രഞ്ച് ഡ്രോണ്‍ നിര്‍മ്മാതാക്കളായ എല്‍എച്ച് ഏവിയേഷന്‍ ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യയില്‍ നിര്‍മ്മാണ പ്ലാന്റും പ്രഖ്യാപിച്ചു. മേക്ക് ഇന്‍ ഇന്ത്യയുടെ ഫലമായി 35,000 കോടി (5.2 ബില്യണ്‍ ഡോളര്‍) മുതല്‍മുടക്കില്‍ മഹാരാഷ്ട്രയില്‍ വിമാന നിര്‍മ്മാണ പ്ലാന്റും വരുന്നുണ്ട്.
- Nov 21, 2025 20:45 IST
പ്രധാനമന്ത്രിയും പറന്ന തേജസ്: 24 വര്‍ഷത്തിനിടെ രണ്ട് അപകടങ്ങള്‍
ഇന്ത്യയുടെ അഭിമാനമായ തേജസ് യുദ്ധവിമാനം ദുബായ് എയര്‍ഷോയ്ക്കിടെ തകര്‍ന്നുവീണുവെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് രാജ്യം. വെള്ളിയാഴ്ച പ്രാദേശികസമയം രണ്ടുമണിയോടെയാണ് അല്‍ മക്തൂം വിമാനത്താവളത്തിന് സമീപം അപകടമുണ്ടായത്. പൈലറ്റ് കൊല്ലപ്പെട്ടുവെന്ന് വ്യോമസേന സ്ഥിരീകരിച്ചു. അഭ്യാസപ്രകടനത്തിനിടെ യുദ്ധവിമാനം നിയന്ത്രണംവിട്ട് താഴേക്ക് പതിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
എന്താണ് തേജസ് യുദ്ധവിമാനം?
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഒറ്റ എന്‍ജിനുള്ള ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പെട്ട യുദ്ധവിമാനമാണ് തേജസ്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സും (എച്ച്എഎല്‍) എയ്റോനോട്ടിക്കല്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയും (എഡിഎ) സംയുക്തമായാണ് വ്യോമസേനയ്ക്കുവേണ്ടി തേജസ് വിമാനം വികസിപ്പിച്ചത്. 2003-ലാണ് ആദ്യ തേജസ് വിമാനം പറന്നുയര്‍ന്നത്. ഇതേവര്‍ഷമാണ് വിമാനത്തിന് തേജസ് എന്ന പേര് നല്‍കുന്നതും.
അലൂമിനിയം-ലിഥിയം ലോഹസങ്കരങ്ങള്‍ക്കും ടൈറ്റാനിയം ലോഹസങ്കരങ്ങള്‍ക്കും ഒപ്പം അത്യാധുനിക കാര്‍ബണ്‍ ഫൈബര്‍ കോംപോസിറ്റ് മെറ്റീരിയലുകളും ഉപയോഗിച്ചാണ് തേജസിന്റെ നിര്‍മാണം. വിമാനത്തിന്റെ ആകെ ഭാരത്തിന്റെ 45 ശതമാനവും ഇവയുടേതാണ്. ചെറുതും ഭാരം കുറഞ്ഞതുമായ സൂപ്പര്‍സോണിക് (ശബ്ദത്തേക്കാള്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന) യുദ്ധവിമാനമെന്ന നിലയില്‍ തേജസ് വിമാനങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധേയമാണ്. തദ്ദേശീയമായാണ് വികസിപ്പിച്ചതെങ്കിലും തേജസ് വിമാനങ്ങളുടെ എന്‍ജിനുകള്‍ വിദേശനിര്‍മിതമാണ്.
വിവിധതരം തേജസ് വിമാനങ്ങള്‍
പ്രധാനമായി മൂന്ന് തരം തേജസ് വിമാനങ്ങളാണുള്ളത്. എല്‍സിഎ തേജസ് മാര്‍ക്ക് വണ്‍ എന്ന യുദ്ധവിമാനമാണ് നിലവില്‍ വ്യോമസേനയുടെ ഭാഗമായുള്ളത്. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്നതും (സിംഗിള്‍ സീറ്റര്‍) രണ്ടുപേര്‍ക്ക് പോകാവുന്നതുമായ (ട്വിന്‍ സീറ്റര്‍) രണ്ട് തരം മാര്‍ക്ക് വണ്‍ തേജസ് യുദ്ധവിമാനങ്ങളാണുള്ളത്.
തേജസ് മാര്‍ക്ക് വണ്‍ യുദ്ധവിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് എല്‍സിഎ തേജസ് മാര്‍ക്ക് വണ്‍ എ. റഡാര്‍ സംവിധാനങ്ങള്‍, ശത്രുക്കളുടെ റഡാറില്‍ നിന്ന് രക്ഷപ്പെടാനുള്ള സംവിധാനങ്ങള്‍, ആയുധശേഷി എന്നിവയിലെല്ലാം മാര്‍ക്ക് വണ്ണിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നതാണ് മാര്‍ക്ക് വണ്‍ എ. നിലവില്‍ 180 മാര്‍ക്ക് വണ്‍ എ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറാണ് വ്യോമസേന നല്‍കിയിട്ടുള്ളത്.
എല്‍സിഎ തേജസ് മാര്‍ക്ക് 2 എന്ന യുദ്ധവിമാനമാണ് എച്ച്എഎല്‍ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. മീഡിയം വെയിറ്റ് ഫൈറ്റര്‍ (എംഡബ്ല്യുഎഫ്) വിഭാഗത്തില്‍പെട്ട ഈ യുദ്ധവിമാനങ്ങള്‍ മാര്‍ക്ക് വണ്‍ വിമാനങ്ങളെ അപേക്ഷിച്ച് വലിപ്പത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ വന്‍ മാറ്റങ്ങളോടെയാണ് എത്തുക.
മോദി പറന്ന തേജസ് യുദ്ധവിമാനം
കൃത്യം രണ്ട് വര്‍ഷം മുമ്പ് 2023 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്നത്. ഇതോടെ യുദ്ധവിമാനത്തിലേറി പറക്കുന്ന ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. തേജസ് മാര്‍ക്ക് വണ്‍ ട്വിന്‍ സീറ്റര്‍ യുദ്ധവിമാനത്തിന്റെ ട്രെയിനര്‍ പതിപ്പിലാണ് ജി-സ്യൂട്ട് ധരിച്ച് മോദി അന്ന് പറന്നത്.
വ്യോമസേനയുടെ ക്യാപ്റ്റന്‍ ദേബന്‍ജാന്‍ മണ്ഡലായിരുന്നു മോദിയുമായി പറന്ന വിമാനത്തിന്റെ പൈലറ്റ്. ബെംഗളൂരുവിലെ എച്ച്എഎല്‍ ഗ്രൗണ്ടില്‍ നിന്നുയര്‍ന്ന വിമാനം മോദിയുമായി 30 മിനുറ്റോളമാണ് ആകാശത്ത് വട്ടമിട്ട് പറന്നത്. അവിശ്വസിനീയമായ അനുഭവം എന്നാണ് പിന്നീട് മോദി ഇതേക്കുറിച്ച് പറഞ്ഞത്.
തേജസ് അപകടങ്ങള്‍
ദുബായില്‍ വെള്ളിയാഴ്ച ഉണ്ടായതുള്‍പ്പെടെ 24 വര്‍ഷത്തിനിടെ ആകെ രണ്ട് തവണയാണ് തേജസ് വിമാനങ്ങള്‍ അപകടത്തില്‍ പെട്ടത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രാജസ്ഥാനില്‍ വെച്ചാണ് ആദ്യത്തെ അപകടമുണ്ടാകുന്നത്. ജയ്സാല്‍മീറിലെ കോളേജ് ഹോസ്റ്റല്‍ പരിസരത്ത് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. എന്നാല്‍ വീഴുന്നതിന് തൊട്ടുമുമ്പ് പാരച്യൂട്ട് ഉപയോഗിച്ച് ചാടിയതിനാല്‍ (ഇജക്ട് ചെയ്തു) പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. തേജസിന്റെ ചരിത്രത്തിനിടെയുണ്ടായ ആദ്യ അപകടമായിരുന്നു ഇത്. സാങ്കേതിക തകരാറ് കാരണം എന്‍ജിന്‍ നിശ്ചലമായതാണ് അപകടമുണ്ടായത് എന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ട്.
/filters:format(webp)/kalakaumudi/media/media_files/2025/11/21/pm-2025-11-21-20-45-32.jpg)
- Nov 21, 2025 18:29 IST
വെര്‍ട്ടിക്കല്‍ ടേക്ക് ഓഫിനിടെ ദുരന്തം, തീഗോളമായി വിമാനം; അപകടം മൂന്നാമത്തെ റോള്‍ ഓവറിനിടെ
ദുബായ്: എയര്‍ ഷോയില്‍ പ്രാദേശിക സമയം 2.15ന് ആണ് ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് ടേക്ക് ഓഫ് ചെയ്തത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് തേജസ് യുദ്ധ വിമാനം. പൈലറ്റായി ഒരാള്‍ മാത്രമുള്ള സിംഗിള്‍ എന്‍ജിന്‍, ലൈറ്റ് വെയ്റ്റ് യുദ്ധവിമാനമാണിത്.
8 മിനിറ്റ് നേരത്തെ പ്രകടനമാണ് തേജസിനു നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച പ്രകാരം വിമാനം രണ്ടു തവണ റോള്‍ ഓവര്‍ ചെയ്തു (കരണം മറിഞ്ഞു). മൂന്നാമത്തേതിനു ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിനു പുറത്തേക്കു നീങ്ങി അതിവേഗം നിലത്തേക്കു പതിക്കുകയായിരുന്നു.
വീണതിനു പിന്നാലെ വലിയ തീ ഗോളമായി വിമാനം മാറി. പൈലറ്റിന്റെ മരണം ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിങ് കമാന്‍ഡര്‍ തേജേശ്വര്‍ സിങ് വിമാനം പറത്തുമെന്നായിരുന്നു ആദ്യം അറിയിപ്പുണ്ടായിരുന്നത്.
അപകട സമയത്ത് വിങ് കമാന്‍ഡര്‍ തന്നെയാണോ വിമാനം പറത്തിയിരുന്നതെന്ന് ഔദ്യോഗിക വിവരം പുറത്തു വരാനിരിക്കുന്നതേയുള്ളൂ. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുമെന്ന് വ്യോമസേന അറിയിച്ചു.
ദുബായ് വേള്‍ഡ് സെന്‍ട്രലിലെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് നവംബര്‍ 17 മുതല്‍ അഭ്യാസപ്രകടനങ്ങള്‍ തുടങ്ങിയത്. എയര്‍ ഷോയുടെ അവസാന ദിവസമായ ഇന്ന്, ഉച്ചയ്ക്കു ശേഷം ഇന്ത്യയുടെ സൂര്യകിരണ്‍ സംഘത്തിന്റെ പ്രകടനമാണ് ആദ്യം നടന്നത്.
ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെ അമേരിക്കയുടെ എഫ്35 വ്യോമാഭ്യാസം നടത്തി. ഇതിനു പിന്നാലെയാണ് തേജസ് പറന്നുയര്‍ന്നത്. നേരെ മുകളിലേക്ക് ഉയരുന്ന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആണ് തേജസ് നടത്തിയത്. ആകാശത്ത് പ്രകടനം നടത്തുമ്പോള്‍ വിമാനത്തിനു മറ്റു പ്രശ്‌നങ്ങള്‍ കാണാനില്ലായിരുന്നു. താഴെ വീണതിനു ശേഷമാണ് കത്തിയമര്‍ന്നത്.
/filters:format(webp)/kalakaumudi/media/media_files/2025/11/21/air-2-2025-11-21-18-25-47.jpg)
- Nov 21, 2025 17:05 IST
ദുബായ് എയര്‍ഷോയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ വ്യോമസാനാംഗങ്ങള്‍ തേജസ് യുദ്ധവിമാനവുമായി എത്തിയപ്പോള്‍
/filters:format(webp)/kalakaumudi/media/media_files/2025/11/21/air-2025-11-21-17-05-30.jpg)
- Nov 21, 2025 16:32 IST
എന്നും വാര്‍ത്തകളില്‍ നിറഞ്ഞ തേജസ് വിമാനം; ആകാശം തൊട്ട് തേജസ് യുദ്ധ വിമാനം പറത്തിയ ആദ്യ വനിത മോഹന സിംഗ്
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി ചരിത്രത്തില്‍ ഇടം നേടിയിരുന്നു സ്‌ക്വാഡ്രണ്‍ ലീഡര്‍ മോഹന സിംഗ്. ഫ്‌ളൈയിംഗ് ബുള്ളറ്റ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന 18-ാം നമ്പര്‍ സ്‌ക്വാഡ്രണിന്റെ ഭാഗഗമായാണ് മോഹന സിംഗ് ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ തന്റെ പേര് എഴുതി ചേര്‍ത്തത് ലോകം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു. രാജ്യം ഏറെ പ്രതീക്ഷയോടെ കേട്ടൊരു വാര്‍ത്ത കൂടിയാണിത്. ജോധ്പൂരില്‍ വെച്ച് അടുത്തിടെ നടന്ന 'തരംഗ് ശക്തി' എന്ന അഭ്യാസ പ്രകടനത്തിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു മോഹന സിംഗ്. മൂന്ന് സേനകളിലെയും ഉപമേധാവികള്‍ക്ക് ഒപ്പം നടത്തിയ ചരിത്രപരമായ അഭ്യാസപ്രകടനത്തിന്റെ ഭാഗമായിരുന്നു മോഹന സിംഗും.
ഓഗസ്ത് 6 മുതല്‍ 14 വരെ തമിഴ്‌നാട്ടിലെ സുലൂര്‍ എയര്‍ബേസില്‍ നടന്ന ആദ്യഘട്ട അഭ്യാസ പ്രകടനത്തില്‍ ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍, യുകെ എന്നീ രാജ്യങ്ങള്‍ പങ്കെടുത്ത മള്‍ട്ടി-ഫേസ് സൈനികാഭ്യാസമാണ് തരംഗ് ശക്തി. ഈ വര്‍ഷം ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 13 വരെ ജോധ്പൂരിലെ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് രണ്ടാം ഘട്ടം സംഘടിപ്പിച്ചത്. ഓസ്‌ട്രേലിയ, ഗ്രീസ്, ശ്രീലങ്ക, യു.എ.ഇ, ജപ്പാന്‍, സിംഗപ്പൂര്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ പങ്കെടുത്തു. ഇതിന് പിന്നാലെയാണ് അപൂര്‍വമായ നേട്ടം അവരെ തേടി എത്തിയിരിക്കുന്നത്.
2016ലാണ് യുദ്ധവിമാനങ്ങള്‍ പറത്താനും വനിതാ പൈലറ്റുമാര്‍ക്ക് അുമതി നല്‍കുന്ന ചരിത്രപരമായ തീരുമാനമുണ്ടായത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ (IAF) നിലവില്‍ 20 ഓളം വനിതാ യുദ്ധവിമാന പൈലറ്റുമാരുണ്ട്. എട്ട് വര്‍ഷം മുമ്പ് ഫൈറ്റര്‍ സ്‌ക്വാഡ്രണില്‍ ഉള്‍പ്പെട്ട ആദ്യത്തെ വനിതാ ഫൈറ്റര്‍ പൈലറ്റായിരുന്നു അവര്‍. മോഹന സിംഗ് ഉള്‍പ്പെടെ 3 വനിതാ പൈലറ്റുമാര്‍ വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമുകളുടെ ഭാഗമായിട്ടുള്ളത്. അവ്നി ചതുര്‍വേദി, ഭാവനാ കാന്ത് എന്നിവരായിരുന്നു മറ്റ് രണ്ടുപേര്‍. ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേന കൂടിയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്.
ആദ്യമായല്ല ഈ പേര് ഇന്ത്യക്കാര്‍ കേള്‍ക്കുന്നത്. നേരത്തെയും പല ചരിത്രപരമായ നേട്ടങ്ങള്‍ സ്വന്തമാക്കി കൊണ്ട് ഈ യുവ പൈലറ്റ് എല്ലാവരുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഉണ്ടായത്. ഇന്ത്യന്‍ വ്യോമസേനയില്‍ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റുമാരായി ചരിത്രം കുറിച്ച മൂന്ന് പേരില്‍ ഒരാളായിരുന്നു മോഹന സിംഗ്. 1991 മുതല്‍ സ്ത്രീകള്‍ ഹെലികോപ്റ്ററുകളും ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളും പൈലറ്റ് ചെയ്ത് വന്നിരുന്നെങ്കിലും, 2016 വരെ അവര്‍ക്ക് യുദ്ധവിമാനങ്ങള്‍ പറത്താന്‍ ഔദ്യോഗികമായി അനുമതി ലഭിച്ചിരുന്നില്ല.
ആ ഘട്ടത്തിലാണ് മോഹന സിംഗ് അടക്കമുള്ള മൂന്ന് പെണ്‍പുലികള്‍ ഇന്ത്യന്‍ സേനയുടെ അഭിമാനമായി ചരിത്രം കുറിച്ചത്. അടുത്തിടെ വരെ മോഹന സിംഗ് മിഗ്-21 വിമാനമാണ് പറത്തിയിരുന്നത്. എന്നാല്‍ നിലവില്‍ അവര്‍ എല്‍.സി.എ സ്‌ക്വാഡ്രണിനൊപ്പം പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ഗുജറാത്തിലെ നാലിയ എയര്‍ ബേസിലാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്. അന്നത്തെ സഹ പ്രവര്‍ത്തകരായിരുന്നു ഭാവന കാന്തും അവനി ചതുര്‍വേദിയും ആവട്ടെ നിലവില്‍ എസ്യു-30 വിമാനങ്ങളാണ് പറത്തുന്നത്.
നാരീ ശക്തി അവാര്‍ഡ് നേടിയ മൂന്ന് വനിതാ പൈലറ്റുകളില്‍ ഒരാള്‍ കൂടിയാണ് മോഹന സിംഗ്. 2019ല്‍, 'ഹോക്ക്' വിമാനത്തില്‍ പകല്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായി സേവനം അനുഷ്ഠിച്ച ആദ്യത്തെ ഐ.എ.എഫ് വനിതാ പൈലറ്റായി മോഹന സിംഗ് മാറിയിരുന്നു. ഇതുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ മോഹന സിംഗിന്റെ പേരിലുണ്ട്. ഇന്ത്യന്‍ വായൂ സേനയില്‍ ആദ്യമായി തേജസ് യുദ്ധവിമാനം പറത്തുന്ന വനിത എന്ന അപൂര്‍വ നേട്ടമാണ് മോഹന സിംഗിനെ തേടി എത്തിയിരിക്കുന്നത്. ഇത് ഭാവിയില്‍ സേനയുടെ ഭാഗമാവണം എന്നാഗ്രഹിക്കുന്ന നൂറുകണക്കിന് പെണ്‍കുട്ടികള്‍ക്കാണ് പ്രചോദനമാവുക.
ന്യൂഡല്‍ഹിയിലെ എയര്‍ഫോഴ്സ് സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും പഞ്ചാബിലെ അമൃത്സറിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എമര്‍ജിംഗ് ടെക്നോളജീസില്‍ നിന്ന് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനില്‍ ബിടെക്കും പൂര്‍ത്തിയാക്കി. അവളുടെ പിതാവ് മാസ്റ്റര്‍ വാറന്റ് ഓഫീസര്‍ പ്രതാപ് സിംഗ് (റിട്ട) ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു, അമ്മ മഞ്ജു സിംഗ് അധ്യാപികയാണ്. റോളര്‍ സ്‌കേറ്റിംഗ്, ബാഡ്മിന്റണ്‍ തുടങ്ങിയ കായിക വിനോദങ്ങളും പാട്ട്, പെയിന്റിംഗ് തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങളും സിംഗ് ഇഷ്ടപ്പെട്ടിരുന്നു.
2019ല്‍ എയര്‍-ടു-എയര്‍, എയര്‍-ടു-ഗ്രൗണ്ട് ഫൈറ്റിംഗ് മോഡില്‍ പരിശീലനത്തോടെ ഹോക്ക് Mk.132- ല്‍ 380 മണിക്കൂറിലധികം അപകടരഹിതമായ പറക്കലും അവര്‍ നടത്തിയിട്ടുണ്ട്. ബിക്കാനീറിലെ എന്‍.എ.എല്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ മിഗ് -21 പറത്തുന്ന നമ്പര്‍ 3 സ്‌ക്വാഡ്രണ്‍ കോബ്രാസിന്റെ ഭാഗമാണ് സിങ്. 2020 മാര്‍ച്ച് 9ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അവര്‍ക്ക് നാരി ശക്തി പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
/filters:format(webp)/kalakaumudi/media/media_files/2025/11/21/mohana-2025-11-21-16-30-54.jpg)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

