ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സംഘർഷാവസ്ഥ

ബംഗ്ലാദേശ് ഇന്ത്യയുമായി അത്ര സ്വര ചേർച്ചയിലല്ല. ഇതിനെ തുടർന്ന് ഇൻഡിയും ബംഗ്ളാദേശും സംഘർഷത്തിലാണ്. എന്നാൽ ഇതിന് ഇന്ത്യ ഉചിതമായ മറുപടിയും നൽകുന്നുണ്ട്.

author-image
Rajesh T L
New Update
dhaka

ബംഗ്ലാദേശ് ഇന്ത്യയുമായി അത്ര സ്വര ചേർച്ചയിലല്ല. ഇതിനെ തുടർന്ന് ഇൻഡിയും ബംഗ്ളാദേശും സംഘർഷത്തിലാണ്. എന്നാൽ ഇതിന്  ഇന്ത്യ ഉചിതമായ മറുപടിയും  നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശ്  പൊടുന്നനെ തുർക്കിയിൽ നിർമ്മിച്ച ചാര ഡ്രോണുകൾ ഇന്ത്യൻ  അതിർത്തിയിലെ 'ചിക്കൻ നെക്ക്'മേഖലയിൽ  പറത്തി  കളിക്കുന്നത്.

ബംഗ്ലാദേശിൻ്റെ പ്രധാനമന്ത്രിയായിരുന്നല്ലോ ഷെയ്ഖ് ഹസീന.അവർ ഇന്ത്യയുമായി  നല്ല സൗഹൃദത്തിലുമായിരുന്നു.അങ്ങനെ നോക്കുമ്പോൾ ബംഗ്ലാദേശും ഇന്ത്യയും   തമ്മിൽ നല്ല ബന്ധമാണ്  നിലനിന്നിരുന്നത്. എന്നാൽ  ബംഗ്ളാദേശിൽ  പൊട്ടിപ്പുറപ്പെട്ട  സംവരണ വിരുദ്ധ അക്രമങ്ങൾ കാരണം ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച്  ഇന്ത്യയിൽ  അഭയം പ്രാപിച്ചു. 

അതിനുശേഷം ബംഗ്ലാദേശിൽ  ഒരു ഇടക്കാല സർക്കാർ രൂപീകൃതമായി. നൊബേൽ സമ്മാന ജേതാവായ പ്രൊഫസർ മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലാണ് ഇടക്കാല സർക്കാർ രൂപംകൊണ്ടത്.അദ്ദേഹം അധികാരമേറ്റതു മുതലാണ്  ഇന്ത്യയും   ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായത്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത കാര്യമായി വർധിച്ചിട്ടുണ്ട്. അതോടൊപ്പം ബംഗ്ലാദേശ്  ഇന്ത്യയുമായി  നിരന്തരം സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അങ്ങനെയാണ് ബംഗ്ലാദേശ് അതിർത്തിയിൽ ചാര ഡ്രോണുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. 

94 ശതമാനം വരെ ബംഗ്ലാദേശ് ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ്. അതായത്, ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള അതിർത്തി പ്രദേശം മൊത്തം 4,096 കിലോമീറ്റർ ദൂരമാണ് വ്യാപിച്ചു കിടക്കുന്നത്.ഇതിൽ പശ്ചിമബംഗാളുമായി പരമാവധി 2,217 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്.

ഇത് കൂടാതെ ഇന്ത്യയിലെ  വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ  അസം, ത്രിപുര, മിസോറാം,മേഘാലയ എന്നീ സംസ്ഥാനങ്ങളുമായും  ബംഗ്ലാദേശ് അതിർത്തി പങ്കിടുന്നു.ഇതിലെ പ്രധാന മേഖലയാണ്  ``ചിക്കൻ  നെക്ക് അഥവാ കോഴികഴുത്ത് എന്ന്  വിളിക്കുന്ന  പ്രദേശം. അതായത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ  മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന മേഖലയാണ് ഈ ചിക്കൻ നെക്ക് എന്ന്  പറയുന്നത്. പശ്ചിമ ബംഗാളിലെ സിലിഗുരി ഇടനാഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതായത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പശ്ചിമ ബംഗാൾ വഴി ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന സ്ഥലമാണ് 'ചിക്കൻ നെക്ക്'. ഈ സ്ഥലം മാപ്പിൽ നോക്കിയാൽ കോഴിയുടെ കഴുത്ത് പോലെ തോന്നും. അതിനാലാണ് ചിക്കൻ നെക്ക്  എന്ന പേര് ലഭിച്ചത്. കോഴിയുടെ കഴുത്തിൻ്റെ ഒരു ഭാഗമാണ് ബംഗ്ലാദേശ് അതിരിടുന്നത്. ഈ അതിർത്തിയിലാണ് ബംഗ്ലാദേശ് ചാര ഡ്രോണുകൾ ഉപയോഗിക്കാൻ തുടങ്ങിയതും  . 

അതായത്,വിവിധ ആധുനിക സൗകര്യങ്ങളുള്ള തുർക്കി നിർമ്മിത ബയ്രക്തർ TB2 ഡ്രോണുകൾ ഉപയോഗിച്ച് ബംഗ്ലാദേശ് ചാരപ്രവർത്തനം ആരംഭിച്ചു.ഈ ഡ്രോൺ ഒരു MALE തരമാണ്,അതായത് ഇടത്തരം ഉയരത്തിലുള്ള ദീർഘ-സഹിഷ്ണുത തരമെന്ന് പറയാം.ഇവയെ വിദൂരമായും സ്വയംഭരണപരമായും നിയന്ത്രിക്കാനാകും.പരമാവധി 300 കിലോമീറ്റർ ചുറ്റളവിൽ 24 മണിക്കൂർ തുടർച്ചയായി  ഇതിന്പ റക്കാൻ  കഴിയും. 

ഈ ഡ്രോൺ യുഎസ് എംക്യു-9 റിപ്പർ ഡ്രോണിനേക്കാൾ 8 മടങ്ങ് ഭാരം കുറഞ്ഞതാണ്. മണിക്കൂറിൽ 230 കിലോമീറ്റർ വേഗത്തിലും ഇതിനു   സഞ്ചരിക്കാൻ  സാധിക്കും.ആധുനിക യുദ്ധമുറയുടെ ആക്രമണ രീതിയായ ലേസർ ഗൈഡൻസ് ഉപയോഗിച്ച് മിസൈൽ വിക്ഷേപണം നടത്താനും ഇവയ്ക്ക് കഴിവുണ്ട്. പാകിസ്ഥാൻ ഇതിനകം തന്നെ ഇത്തരത്തിലുള്ള ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയെ ഉപദ്രവിക്കുമ്പോൾ, ഇപ്പോൾ ബംഗ്ലാദേശും ഇന്ത്യയെ ശല്യപ്പെടുത്തുകയാണ്.

ബംഗ്ലാദേശിൻ്റെ ഈ നടപടിയാണ് ഇപ്പോൾ ഇന്ത്യക്ക് പ്രശ്‌നമുണ്ടാക്കുന്നത്. ഇതുമൂലം രാജ്യം കടുത്ത ചില തീരുമാനങ്ങൾ എടുത്തിരിക്കുകയാണ്. അതായത്, ബംഗ്ലാദേശ് ഡ്രോണുകൾ ഉപയോഗിച്ച് ചാരപ്പണി നടത്തുന്ന സ്ഥലത്തിനെതിരെ പശ്ചിമ ബംഗാളിലെ അതിർത്തിയിൽ കേന്ദ്ര സർക്കാരും ഡ്രോണുകൾ പരത്തി തുടങ്ങി. ഇന്ത്യ  തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകളാണ് മേഖലയിൽ കുമിഞ്ഞുകൂടിയിരിക്കുന്നത്.

ഇതിനുപുറമെ, ഇസ്രായേൽ നിർമ്മിച്ച ഹെറോൺ ടിപി ടൈപ്പ് ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക ഡ്രോണുകൾ ഇന്ത്യ വിന്യസിക്കുകയും അവിടെ നിരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.ഹെറോൺ ടിപി 45,000 അടി ഉയരത്തിൽ പറന്ന് അതിർത്തി നിരീക്ഷണം നടത്തും.ഈ ഡ്രോണിന് 30 മണിക്കൂർ വരെ എല്ലാ കാലാവസ്ഥയിലും നന്നായി പ്രവർത്തിക്കാനാകും. ഇതോടെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്.

bengladesh drone india bengladesh