'ഭീകരപ്രവര്‍ത്തനത്തെ യുദ്ധമായി കണക്കാക്കും': ട്രംപിനോട് പ്രധാനമന്ത്രി

ഇന്ത്യയുടെ നിലപാട് പ്രസിഡന്റ് ട്രംപ് പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടുണ്ടെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് പിന്തുണ അറിയിച്ചതായും മിസ്രി പറഞ്ഞു.

author-image
Sneha SB
New Update
MODI TRUMP

ന്യൂഡല്‍ഹി :ഏതൊരു ഭീകരപ്രവര്‍ത്തനത്തെയും ഇന്ത്യ നിഴല്‍ നടപടിയായിട്ടല്ല, മറിച്ച് യുദ്ധമായി കണക്കാക്കുമെന്ന് പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.പാകിസ്ഥാനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യ ഒരു മധ്യസ്ഥതയും തേടുന്നില്ലെന്നും പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചു.

ഇന്ത്യയുടെ നിലപാട് പ്രസിഡന്റ് ട്രംപ് പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടുണ്ടെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് പിന്തുണ അറിയിച്ചതായും മിസ്രി പറഞ്ഞു. പാകിസ്ഥാനില്‍ നിന്ന് ഉണ്ടാകുന്ന ഏതൊരു ഭീകരപ്രവര്‍ത്തനത്തെയും ഇന്ത്യ യുദ്ധമായി കണക്കാക്കുമെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്നും പ്രധാനമന്ത്രി മോദി ട്രംപിനെ അറിയിച്ചിട്ടുണ്ട്.ട്രംപ് യുഎസിലേക്ക് നേരത്തെ തിരിച്ചെത്തിയതിനാല്‍ ജി7 ഉച്ചകോടിക്കിടെ ഇരു നേതാക്കളും തമ്മില്‍ നടത്താനിരുന്ന നേരിട്ടുള്ള കൂടിക്കാഴ്ച റദ്ദാക്കിയതിന് ശേഷമാണ് ഫോണില്‍ സംസാരിച്ചത്.ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 നിരപരാധികളായ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ച് വിശദീകരിക്കാന്‍ പ്രധാനമന്ത്രി മോദി അവസരം ഉപയോഗിക്കുകയായിരുന്നു.'ഇന്ത്യ ഒരിക്കലും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല, അംഗീകരിക്കുന്നില്ല, ഒരിക്കലും അംഗീകരിക്കുകയുമില്ല എന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു'. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഭവവികാസങ്ങളും സംഭാഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.സമാധാനത്തിന് മോസ്‌കോയും കൈവും തമ്മില്‍ നേരിട്ടുള്ള സംഭാഷണം ആവശ്യമാണെന്ന് ഇരു നേതാക്കളും സമ്മതിച്ചു.'ഇന്തോ-പസഫിക് മേഖലയെയും ക്വാഡിന്റെ സുപ്രധാന പങ്കിനെയും കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. അടുത്ത ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു, പ്രസിഡന്റ് ട്രംപ് ക്ഷണം സ്വീകരിച്ചു,എന്നും മിസ്രി പറഞ്ഞു.

 

PM Modi donald trump g7 summit