റോം: ലോകത്തിലെ പല രാജ്യങ്ങളിലും ജനസംഖ്യ കുറയുന്നത് ഇപ്പോൾ വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ്.എന്നാൽ നമ്മുടെ ലോകത്ത് ഏകദേശം 95 വർഷമായി ഒരു കുഞ്ഞ് പോലും ജനിക്കാത്ത ഒരു.രാജ്യമുണ്ട്. ഇത്രയും കാലമായി ഒരു കുട്ടി പോലും ആ രാജ്യത്ത് ജനിച്ചിട്ടില്ല.നിലവിൽ ജനസംഖ്യ ലോകമെമ്പാടും ഒരു വലിയ പ്രശ്നമാണ്.അപകടകരമായ ജനസംഖ്യാ കുറവു മൂലം ദക്ഷിണ കൊറിയ,ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ അപ്രത്യക്ഷമാകുമെന്ന മുന്നറിയിപ്പുകൾ പോലും ഉണ്ടായിട്ടുണ്ട്.
പക്ഷേ, ഈ പറയുന്ന രാജ്യത്ത് ഒരു കുട്ടി പോലും ജനിക്കുന്നില്ല.ഈ വർഷം മാത്രമാണ് ഇങ്ങനെയൊക്കെ സംഭവിച്ചുവെന്ന് കരുതരുത്.കഴിഞ്ഞ 95 വർഷമായി ഇവിടെ ഒരു കുട്ടി പോലും ജനിച്ചിട്ടില്ലെന്ന് ഓർക്കണം.എന്താണ് ഇതിന് കാരണമെന്ന് നോക്കാം.
ക്രിസ്മസിന്റെ ആസ്ഥാനമായി കണക്കാക്കപ്പെടുന്ന വത്തിക്കാൻ സിറ്റിയിൽ സംഭവിച്ചതാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിയുടെ ആകെ വിസ്തീർണ്ണത്തിൽ 95 വർഷമായി ഒരു കുട്ടി പോലും ജനിച്ചിട്ടില്ല എന്നതാണ് വാസ്തവം. മാത്രമല്ല,ഈ രാജ്യത്തെ ആകെ ജനസംഖ്യ വെറും 764 ആണ്.അപ്പോൾ ഈ 764 പേരിൽ ഒരാൾ പോലും കുഞ്ഞിന് ജന്മം നൽകിയില്ലെന്ന സംശയം ഉടലെടുത്തേക്കാം.
അതായത്,വത്തിക്കാൻ സിറ്റിയിൽ ഒരു ശിശു ജനനവും നടക്കില്ല എന്നത് അവിടത്തെ നിയമമാണ്.വിവാഹം കഴിക്കുന്നതിനും കുട്ടികളെ വളർത്തുന്നതിനും വിലക്കപ്പെട്ട പുരോഹിതന്മാരാണ് ഇവിടെ അധികവും താമസിക്കുന്നത്. അതിനപ്പുറം ആരെങ്കിലും അവിടെ ഗർഭിണിയായാൽ പോലും പ്രസവമെടുക്കുന്നതിനായി ആശുപത്രികളില്ല.തൽഫലമായി ഇവിടെയുള്ള സ്ത്രീകളിൽ ആരെങ്കിലും ഗർഭിണിയായാൽ പ്രസവ സമയം അടുക്കുമ്പോൾ നാട് വിടുകയാണ് ചെയ്യുന്നത്.
പ്രസവം പ്രതീക്ഷിക്കുന്ന സ്ത്രീകൾ , വത്തിക്കാൻ സിറ്റി നിയമങ്ങൾ പ്രകാരം ഇറ്റലിയിലേക്ക് പോകണമെന്ന് അവർ ആവശ്യപ്പെടും. ഈ നിയമം അവിടെ കർശനമായി പാലിക്കപ്പെടുന്നുണ്ട്. ഇക്കാരണത്താൽ, 95 വർഷത്തിനിടെ ഒരു കുട്ടി പോലും അവിടെ ജനിച്ചിട്ടില്ലെന്നാണ് പറയപ്പെടുന്നത്.
കത്തോലിക്കാ സഭയുടെ തലവനായി കണക്കാക്കുന്ന പോപ്പിൻ്റെ വസതിയാണ് വത്തിക്കാൻ സിറ്റി. അവിടെ കുഞ്ഞുങ്ങളുടെ ജനനം മാത്രമല്ല നിയന്ത്രിക്കുന്നത്. മറ്റു തരത്തിലുള്ള വിവിധ നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്നുണ്ട്. പ്രത്യേകിച്ച്, അവിടെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ചെറിയ പാവാട, ഷോർട്ട്സ്, സ്ലീവ്ലെസ് എന്നീ വസ്ത്രങ്ങൾ ധരിക്കുന്നതിനു കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വത്തിക്കാനിൽ സ്ത്രീകളുണ്ടെങ്കിലും അവിടെ താമസിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും അധ്യാപകരുടെയും പത്രപ്രവർത്തകരുടെയും മറ്റ് ജീവനക്കാരുടെയും ഭാര്യമാരാണ്.ആകെ 50 ൽ താഴെ സ്ത്രീകൾ മാത്രമാണുള്ളതെന്ന് പറയപ്പെടുന്നു.എന്നാൽ അവർ മുഴുവൻ സമയമയവും അവിടെ ഉണ്ടാകാറില്ല.കുറച്ച് വർഷങ്ങൾ മാത്രമേ അവിടെയുണ്ടാകുകയുള്ളു.
അതിനിടയിൽ ഡെലിവറി നടന്നാലും നേരത്തെ പറഞ്ഞതുപോലെ,
ഇറ്റലിയിലേക്ക് പോകണം.ഇത്രയും ചെറിയ ജനസംഖ്യയുള്ളപ്പോഴും ഒരൊറ്റ സുരക്ഷാ സേനയും അവിടെയില്ല.എന്നാൽ മാർപാപ്പയുടെയും കൊട്ടാരത്തിൻ്റെയും സംരക്ഷണത്തിനായി സ്വിസ് ആർമിയിൽ നിന്ന് 130 സൈനികരെ റിക്രൂട്ട് ചെയ്തിരിക്കുന്നതും ശ്രദ്ധേയമാണ്