കാർട്ടൂം:സുഡാനില്‍ ആഭ്യന്തരയുദ്ധം അതിന്റെ ഉച്ചസ്ഥായിയിലേക്ക് എത്തുമ്പോള്‍,ആശുപത്രിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ സാധാരണക്കാരും രോഗികളും ഉള്‍പ്പെടെ 70 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.സുഡാനിലെ എൽ ഫാഷർ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.2021 മുതൽ സുഡാനിൽ ആഭ്യന്തരയുദ്ധം രൂക്ഷമാണ്.സൈന്യം അധികാരം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും, അർദ്ധസൈനിക വിഭാഗങ്ങൾ അവർക്കെതിരെ ശക്തമായി പോരാടുകയാണ്. 2021 മുതൽ ആയിരക്കണക്കിന് ആളുകൾ ആണ് സുഡാനിൽ കൊല്ലപ്പെട്ടത്.
ബ്രൗൺ ബ്യൂട്ടി'യെ അടക്കം ചെയ്ത എൽ ഫാഷർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.ഈ സാഹചര്യത്തിൽ, അർദ്ധസൈനിക വിഭാഗങ്ങൾ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.17 പേർക്ക് ഗുരുതരമായി പരിക്കേറ്റു.അർദ്ധസൈനിക വിഭാഗത്തിന്റെ നടപടികളിൽ അന്താരാഷ്ട്രതലത്തിൽ ശക്തമായ എതിർപ്പ് വർദ്ധിച്ചുവരികയാണ്.