ഇറാന്റെ ഉന്നത കമാന്‍ഡര്‍ അലി ഷദ്മാനി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഏറ്റവും അടുത്ത സഹായിയാണ് ഷദ്മാനി.

author-image
Sneha SB
New Update
SHAMMDANI

ടെഹ്റാന്‍ : ഇറാന്റെ ഉന്നത സൈനിക കമാന്‍ഡറായ അലി ഷദ്മാനിയെ ചൊവ്വാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യം.നാലുദിവസം മുന്‍പാണ് ഇദ്ദേഹം ഇറാന്റെ പുതിയ സൈനിക കമാന്‍ഡറായി നിയമിതനായത്.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഏറ്റവും അടുത്ത സഹായിയാണ് ഷദ്മാനി. 'പെട്ടെന്നുള്ള ഒരു അവസരത്തെത്തുടര്‍ന്ന്, ടെഹ്റാന്റെ ഹൃദയഭാഗത്തുള്ള ഒരു സ്റ്റാഫ് കമാന്‍ഡ് സെന്ററില്‍ ആക്രമണം നടത്തി, യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫും, ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡറും, ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ ഏറ്റവും അടുത്ത സഹായിയുമായ അലി ഷദ്മാനിയെ കൊലപ്പെടുത്തി' എന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ഇസ്രയേല്‍ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ അലി ഷാദെമാനിയുടെ മുന്‍ഗാമിയായ മേജര്‍ ജനറല്‍ ഗൊലാം അലി റാഷിദിനെ വധിച്ചിരുന്നു.ഇതിനുപിന്നാലെയാണ് 'ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ്(ഇറാന്‍ മിലിട്ടറി എമര്‍ജന്‍സി കമാന്‍ഡ്)' മേധാവിയായി മേജര്‍ ജനറല്‍ അലി ഷ്ദമാനിയെ സൈനിക കമാന്ററായി നിയമിച്ചത്.

conflict iran