ലഷ്കർ ഭീകരൻ റഊഫിന്റെ സംസ്കാരത്തിൽ പങ്കെടുത്ത് പാക്ക് ഉന്നത സൈനിക ഉദ്യോഗസ്ഥരും; വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ

ഒപ്പറേഷൻ കണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരനുമാണ് അബ്ദുൽ റഊഫ്.

author-image
Anitha
New Update
s;kfksmfsmcm

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി കൊല്ലപ്പെട്ട ലഷ്കർ ഭീകരൻ അബ്ദുൽ  റഊഫിന്റെ സംസ്കാരത്തിൽ പങ്കെടുത്ത പാക്കിസ്ഥാൻ അധികൃതരുടെ വിവരങ്ങൾ ഇന്ത്യ പുറത്തുവിട്ടു. പ്പറേഷൻ കണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരനുമാണ് അബ്ദുൽ റഊഫ്.

പാക്കിസ്ഥാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പാക്കിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലെ പൊലീസ് ഇൻസ്പെക്ടർ ജനറലും ചടങ്ങിൽ പങ്കെടുത്തു. ലഫ്റ്റനന്റ് ജനറൽ ഫയാസ് ഹുസൈൻ, മേജർ ജനറൽ റാവു ഇമ്രാൻ, ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ, പാക്കിസ്ഥാൻ പഞ്ചാബ് നിയമസഭാംഗം ഉസ്മാൻ അൻവർ, മാലിക് സൊഹൈബ് അഹമ്മദ് എന്നിവരാണ് സംസ്കാരത്തിൽ പങ്കെടുത്തത്.

കാണ്ടഹാർ വിമാനറാഞ്ചലിലും പുൽവാമ ആക്രമണത്തിലും ഉൾപ്പെട്ട അബ്ദുർ മാലിക് റഊഫ്, യൂസഫ് അസ്ഹർ, മുദസ്സിർ അഹമ്മദ് എന്നിവരടക്കം 100 ഭീകരരെ വധിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നടത്തിയ വ്യോമാക്രമണത്തിൽ തകർത്ത പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളുടെ വിവരവും ഇന്ത്യ പുറത്തുവിട്ടു. റഫിഖി, മുരിദ്, ചക്‌ലാല, റഹീംയാർ ഖാൻ, സുക്കൂർ, ചുനിയൻ എന്നിവിടങ്ങളിലേതുൾപ്പെടെ സൈനിക കേന്ദ്രങ്ങൾ തകർത്തെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.

india pakisthan