/kalakaumudi/media/media_files/2025/05/27/ErZ8WZdR1UOBvs3Rp1OG.jpg)
അമേരിക്കയിലെ അന്തർദേശീയ വിദ്യാർത്ഥികളെ ആശങ്കയിൽ ആക്കി ട്രമ്പ് ഭരണകൂടത്തിന്റെ പുതിയ അറിയിപ്പ്. ക്ലാസുകൾ ഒഴിവാക്കുകയോ, പഠനം നിർത്തലാക്കുകയോ വിദ്യാഭ്യാസ സ്ഥാപനത്തെ അറിയിക്കാതെ പഠനത്തിൽ നിന്ന് വിട്ടു നിൽക്കുകയോ ചെയ്യുന്ന അന്തർദേശീയ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് യു.എസ്. സർക്കാർ.
ഇന്ത്യയിലെ യു.എസ്. എംബസിയും ഈ അറിയിപ്പ് പങ്കുവെച്ചു. "നിങ്ങൾ ക്ലാസുകൾ ഒഴിവാക്കുകയോ, പഠനം നിർത്തുകയോ, വിദ്യാഭ്യാസ സ്ഥാപനത്തെ അറിയിക്കാതെ പഠനത്തിൽ നിന്ന് വിട്ടുപോകുകയോ ചെയ്താൽ, വിദ്യാർത്ഥി വിസ നഷ്ടമാകാം എന്നും തുടർന്ന് യു.എസ്. വിസകൾക്കുള്ള യോഗ്യത നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് എംബസി അറിയിച്ചിരിക്കുന്നത്. വിസയുടെ നിബന്ധനകൾ പൂർണ്ണമായി പാലിക്കുക, വിദ്യാർത്ഥി സ്റ്റാറ്റസ് നിലനിർത്തുക – പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇതാണ് മാർഗം," എന്നായിരുന്നു എക്സിലെ പോസ്റ്റ്.
രാജ്യത്തുടനീളമുള്ള അന്തർദേശീയ വിദ്യാർത്ഥികളുടെ നിയമാനുസൃതമായ വിസ റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ
കാൽഫോർണിയയിലെ ഫെഡറൽ ജഡ്ജി താത്കാലികമായി തടഞ്ഞിരുന്നു. ഇതിന് 4 ദിവസങ്ങൾക്ക് ശേഷം ആണ് ഇത്തരം ഒരു അറിയിപ്പ് ഉണ്ടായിരിക്കുന്നത്. അതേസമയം നേരത്തെ പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്യുന്ന ഒരു കേസ് ഇപ്പോഴും തുടരുകയാണ്. കേസ് പരിഹരിക്കുന്നതുവരെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നതിൽ നിന്നാണ് കോടതി സർക്കാരിനെ തടഞ്ഞത്. എന്നാൽ മറ്റ് കാരണങ്ങളാൽ വിദ്യാർത്ഥികളെ ഇപ്പോഴും തടങ്കലിൽ വയ്ക്കാം, ഒരു വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷ ലഭിക്കുന്ന അക്രമ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടാൽ അവരുടെ പദവി റദ്ദാക്കപ്പെട്ടേക്കാം.