ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ പ്രമേയം

ഇറാന്‍ ആക്രമണത്തെ ഭരണഘടനയുടെ ഗുരുതരമായ ലംഘനം എന്നാണ് ഒകാസിയോ-കോര്‍ട്ടെസ് വിശേഷിപ്പിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച യുഎസ് പ്രതിനിധി സഭ വന്‍ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തു

author-image
Biju
New Update
alrear

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം. ന്യൂയോര്‍ക്ക് പ്രതിനിധി അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ് ആണ് യുഎസ് ഹൗസില്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. കോണ്‍ഗ്രസിന്റെ അനുമതി തേടാതെയും പാര്‍ലമെന്റിന്റെ അംഗീകാരം ഇല്ലാതെയും ഇറാനില്‍ സൈനിക ആക്രമണം നടത്തിയതിന്റെ പേരിലാണ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ് ആവശ്യപ്പെട്ടത്.

ഇറാന്‍ ആക്രമണത്തെ ഭരണഘടനയുടെ ഗുരുതരമായ ലംഘനം എന്നാണ് ഒകാസിയോ-കോര്‍ട്ടെസ് വിശേഷിപ്പിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച യുഎസ് പ്രതിനിധി സഭ വന്‍ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തു. 344-79 എന്ന വോട്ട് നിലയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം തള്ളി.

ഇംപീച്ച്‌മെന്റ് പ്രമേയം തള്ളിയതിന് പിന്നാലെ ഒകാസിയോ-കോര്‍ട്ടെസിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.''മണ്ടന്‍ എഒസി'' എന്നും ''കോണ്‍ഗ്രസിലെ ഏറ്റവും മണ്ടന്മാരില്‍ ഒരാള്‍'' എന്നും വിശേഷിപ്പിച്ചു കൊണ്ടാണ് കോര്‍ട്ടെസിനെതിരെ ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ''അവളും അവളുടെ ഡെമോക്രാറ്റിക് സുഹൃത്തുക്കളും കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോള്‍ നമ്പറിലെത്തി, വേണമെങ്കില്‍ ഇനിയും പോയി ഇംപീച്ച്‌മെന്റ് കൊണ്ടുവരൂ'' എന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റില്‍ എഴുതി.

 

donald trump