ചൈനയോടുള്ള സമീപനത്തില്‍ ട്രംപ് മാറ്റം വരുത്തുന്നതായി സൂചന

താരിഫ് വിഷയങ്ങളൊന്നും ട്രംപ് തന്റെ ആദ്യ ദിനത്തില്‍ പരിഗണിച്ചില്ല. പകരം തന്റെ ഭരണകാലത്ത് ചൈന വ്യാപാര കരാറുകള്‍ ലംഘിച്ചിരുന്നോ എന്നത് പരിശോധിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്

author-image
Prana
New Update
CHINA

CHINA Photograph: (CHINA)

ചൈനയോടുള്ള സമീപനത്തില്‍ ട്രംപ് മാറ്റം വരുത്തുന്നതായി സൂചന. യുഎസ് ഭരണകൂടത്തിന്റെ ശ്രദ്ധ ആഗോള വ്യാപാര നയങ്ങളിലെന്നും റിപ്പോര്‍ട്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് വിരുദ്ധ നയങ്ങളില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യുഎസ്-ചൈന വ്യാപാര യുദ്ധ സാധ്യതയാണ് ഇതുവരെ ലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചൈനയുമായുള്ള താരിഫ് വിഷയങ്ങളൊന്നും ട്രംപ് തന്റെ ആദ്യ ദിനത്തില്‍ പരിഗണിച്ചില്ല. പകരം തന്റെ ഭരണകാലത്ത് ചൈന വ്യാപാര കരാറുകള്‍ ലംഘിച്ചിരുന്നോ എന്നത് പരിശോധിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.  ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി വ്യാപാര വിഷയത്തില്‍ ചര്‍ച്ച നടത്തിയേക്കും. തന്റെ ആദ്യ ടേമിലുണ്ടായ കരാറിന്റെ തുടര്‍ച്ചയെ കുറിച്ചായിരിക്കും ചര്‍ച്ചയെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വ്യാപാര കരാര്‍ ലംഘനമുണ്ടായില്ലെങ്കില്‍ യുഎസ്-ചൈന ബന്ധം പഴയ രീതിയില്‍ തുടര്‍ന്നേക്കും. അതേസമയം ആഗോള വ്യാപാര നയങ്ങളില്‍ ട്രംപ് ഇടപെടല്‍ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.അതിനിടെ ഉയര്‍ന്ന താരിഫ് ചൂണ്ടികാട്ടി ഇന്ത്യ അടക്കമുള്ള് ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വ്യക്തമാക്കിയിരുന്ന നിലപാടുകളില്‍ നിന്നുള്ള പിന്‍മാറ്റമായി ഇതിനെ കാണാമെന്നാണ് മാധ്യമ ലോകത്തിന്‍രെ വിലയിരുത്തല്‍.

trump