ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായി പഴയ വാദങ്ങൾ ആവർത്തിച്ച് ട്രംപ്; 'വ്യാപാര കരാറുകള്‍ കൂട്ടാമെന്ന് പറഞ്ഞു'

താൻ നന്നായി അവരോട് സംസാരിച്ചുവെന്നും ജെ.ഡി വാൻസും മാർക്കോ റൂബിയോയും സംസാരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. വ്യാപാര കരാറുകള്‍ കൂട്ടാമെന്നും സമാധാനം വേണമെന്നും താൻ അവരോട് പറഞ്ഞു.

author-image
Anitha
New Update
hjhgfydrd

ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തൽ കരാറിനായി അമേരിക്ക ഇടപെട്ടുവെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്.  ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായിട്ടാണ് ഇന്ത്യ-പാക് സംഘര്‍ഷത്തിൽ ഇടപെട്ടുവെന്ന് അവകാശപ്പെട്ടുള്ള പഴയ വാദങ്ങൾ ട്രംപ് ആവര്‍ത്തിച്ചത്.
താൻ നന്നായി അവരോട് സംസാരിച്ചുവെന്നും ജെ.ഡി വാൻസും മാർക്കോ റൂബിയോയും സംസാരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. വ്യാപാര കരാറുകള്‍ കൂട്ടാമെന്നും സമാധാനം വേണമെന്നും താൻ അവരോട് പറഞ്ഞു. അങ്ങനെയാണ് വെടിനിര്‍ത്താനുള്ള ധാരണയിൽ എത്തിയതെന്നും ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് ട്രംപിന്‍റെ പ്രതികരണം.

അമേരിക്കയുടെ ഇടപെടൽ മൂലമാണ് ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തൽ യാഥാർത്ഥ്യമായതെന്നും ആണവയുദ്ധമാണ് ഒഴിവാക്കിയതെന്നും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചതെന്നുമായിരുന്നു ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ട്രംപിന്റെ

അവകാശ വാദം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. അമേരിക്കയുമായുള്ള സംഭാഷണത്തിൽ ഒരുഘട്ടത്തിലും വ്യാപാരത്തെക്കുറിച്ച് പരാമർശമുണ്ടായില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

india donald trump