30 മിനിറ്റ് മാത്രം നീണ്ട ആക്രമണം പുലര്‍ച്ചെ രണ്ടിന്; കസ്റ്റഡിയിലെടുത്തത് കിടപ്പുമുറിയില്‍നിന്ന്

യുഎസ് സേനകള്‍ സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ മുന്നൊരുക്കങ്ങളും നടപടികളും നാടകീയ നിമിഷങ്ങളും വിവരിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം എത്തിയപ്പോള്‍ മഡുറോ എന്തു ചെയ്‌തെന്ന ചോദ്യത്തിന് ട്രംപ് മറുപടി പറഞ്ഞത

author-image
Biju
New Update
mad2

വാഷിങ്ടണ്‍: നിക്കൊളാസ് മഡുറോയുടെ കാരക്കസിലെ വസതി യുഎസ് സൈന്യം വളയുമ്പോള്‍ സുരക്ഷിതമായ മുറിയിലേക്കുള്ള മാറാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹവും ഭാര്യയുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മഡുറോ വാതിലിന് അരികെ വരെയെത്തി. പക്ഷേ ആ വാതില്‍ അടയ്ക്കാന്‍ കഴിയും മുന്‍പേ സൈന്യം വളഞ്ഞു. മഡുറോയ്ക്കും ഭാര്യയ്ക്കും കീഴടങ്ങുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു.

യുഎസ് സേനകള്‍ സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ മുന്നൊരുക്കങ്ങളും നടപടികളും നാടകീയ നിമിഷങ്ങളും വിവരിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം എത്തിയപ്പോള്‍ മഡുറോ എന്തു ചെയ്‌തെന്ന ചോദ്യത്തിന് ട്രംപ് മറുപടി പറഞ്ഞത്. ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ് എന്നു പേരിട്ട സൈനിക നടപടിക്കായി മഡുറോയുടെ വസതിയുടെ മാതൃക നിര്‍മിച്ച് ഡെല്‍റ്റ ഫോഴ്‌സ്  മാസങ്ങളോളം പരിശീലനം നടത്തി. അതീവസുരക്ഷ ഉറപ്പാക്കി സ്ഥാപിച്ച ലോഹവാതിലുകള്‍ തകര്‍ത്ത് ഉള്ളില്‍ പ്രവേശിക്കുന്നതിന്റെ രീതിയുള്‍പ്പെടെ പരിശീലിച്ചു. സിഐഎയുടെ സംഘം ഓഗസ്റ്റ് മുതല്‍ വെനസ്വേലയിലുണ്ടായിരുന്നു. മഡുറോയുടെ ദിനചര്യ, നീക്കങ്ങള്‍ എന്നിവയെല്ലാം പഠിച്ചു. 

ദൗത്യത്തിന് 4 ദിവസം മുന്‍പേ ട്രംപ് അനുമതി നല്‍കിയെങ്കിലും മേഘങ്ങളൊഴിഞ്ഞ നല്ല കാലാവസ്ഥയ്ക്കായി അല്പം കൂടി കാത്തിരിക്കാനായിരുന്നു ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനം. അങ്ങനെ മാറ്റി വച്ച ഔത്യം ഒടുവില്‍ വിജയകരമായി നടപ്പാക്കിയത് ശനിയാഴ്ച പുലര്‍ച്ചെ. ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയില്‍ ട്രംപും സംഘവും ആ ദൗത്യം തത്സമയം കണ്ടു.