എല്ലാവരും ഉടന്‍ ടെഹ്റാന്‍ വിടണമെന്ന് ട്രംപ്

സമൂഹ മാധ്യമ പ്ലാറ്റഫോമായ ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് പുതിയ നിര്‍ദേശം നല്‍കിയത്.എല്ലാവരും എത്രയും പെട്ടന്ന് ടെഹ്‌റാന്‍ ഒഴിയണമെന്നാണ് ട്രംപ് നിര്‍ദേശം നല്‍കിയത്.

author-image
Sneha SB
New Update
TRUMP ON CONFLICT


ന്യൂയോര്‍ക്ക് : ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ടെഹ്‌റാനില്‍ നിന്ന് എല്ലാവരും ഒഴിയണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.'സമൂഹ മാധ്യമ പ്ലാറ്റഫോമായ ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് പുതിയ നിര്‍ദേശം നല്‍കിയത്.എല്ലാവരും എത്രയും പെട്ടന്ന് ടെഹ്‌റാന്‍ ഒഴിയണമെന്നാണ് ട്രംപ് നിര്‍ദേശം നല്‍കിയത്.ഇറാന് ആണവായുധം കൈവശംവെയ്ക്കാന്‍ കഴിയില്ലെന്നും താന്‍ ഇത് വീണ്ടും വീണ്ടും പറയുകയാണെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.വടക്കു കിഴക്കന്‍ ടെഹ്‌റാനില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞ് പോകാന്‍ ഇസ്രായേല്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയുളളതിനാലാണ് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞത്.ഇതിനു പിന്നാലെയാണ്  ഡൊണാള്‍ഡ് ട്രംപും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്ന് ട്രംപ് ഒരു ദിവസം മുമ്പ് മടങ്ങുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാന്‍ അദ്ദേഹം ശ്രമങ്ങള്‍ നടത്തുമെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഉച്ചകോടിയില്‍ നിന്ന് ട്രംപ് മടങ്ങുന്നത് പോസിറ്റീവായ നീക്കമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടു.

donald trump iran isreal conflict