യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയും യുക്രെയിനും  തയ്യാറാണെന്ന് ട്രംപ്

പുടിനുമായുള്ള ഫോണ്‍ സംഭാഷണം ഒന്നര മണിക്കൂറോളം നീണ്ടു. 2022ല്‍ പൂര്‍ണ തോതില്‍ തുടങ്ങിയ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കണമെന്നും അതിന് കൂടുതല്‍ കാത്തിരിക്കേണ്ടതില്ലെന്നും പുടിന്‍ പറഞ്ഞതായാണ് ട്രംപിന്റെ വിശദീകരണം

author-image
Prana
New Update
iuhdifu

donald trump

റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുവിഭാഗങ്ങളും തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍, യുക്രെയിന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ സെലന്‍സ്‌കി എന്നിവരുമായി നടത്തിയ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. പുടിനുമായുള്ള ഫോണ്‍ സംഭാഷണം ഒന്നര മണിക്കൂറോളം നീണ്ടു. 2022ല്‍ പൂര്‍ണ തോതില്‍ തുടങ്ങിയ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കണമെന്നും അതിന് കൂടുതല്‍ കാത്തിരിക്കേണ്ടതില്ലെന്നും പുടിന്‍ പറഞ്ഞതായാണ് ട്രംപിന്റെ വിശദീകരണം. സമാധാനത്തിലേക്കുള്ള പാതയിലാണ് നമ്മളെന്നാണ് കരുതുന്നത്. എല്ലാവരും സമാധാനമാണ് ആഗ്രഹിക്കുന്നത്. ആളുകള്‍ കൊല്ലപ്പെടുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് നേരത്തെ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, ദേശീയ സുരക്ഷാ ഉപദേശകന്‍ മൈക്കല്‍ വാള്‍ട്സ്, മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് ട്രംപിന് വേണ്ടി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നയിക്കുക. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ട്രംപും പുടിനും കൂടിക്കാഴ്ച നടത്താമെന്നും സമ്മതിച്ചിട്ടുണ്ട്. ട്രംപിനെ മോസ്‌കോയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഇരുനേതാക്കളും അധികം വൈകാതെ സൗദി അറേബ്യയില്‍ കൂടിക്കാഴ്ച നടത്താനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

 

trump