മോദിക്ക് നല്‍കിയത് ട്രംപിന്റെ വജ്രായുധം ;ഭയന്നുവിറച്ച് ചൈനയും പാക്കിസ്ഥാനും

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് കാര്യമായിഗുണമൊന്നും ഉണ്ടായില്ലെന്ന് വിമര്‍ശിക്കപ്പെടുമ്പോഴും ഒരു കാര്യം ഉറപ്പായിരിക്കുകയാണ്

author-image
Rajesh T L
New Update
KK

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് കാര്യമായി ഗുണമൊന്നും ഉണ്ടായില്ലെന്ന് വിമര്‍ശിക്കപ്പെടുമ്പോഴും ഒരു കാര്യം ഉറപ്പായിരിക്കുകയാണ്.ഇന്ത്യയ്ക്ക് നേരെ തിരിയുന്ന ചൈനയും പാക്കിസ്ഥാനും അടക്കമുള്ള രാജ്യങ്ങള്‍ ഇനി മൂന്നാമതൊന്ന് ആലോചിക്കേണ്ടിവരും.

കാരണം ഇന്ത്യയുമായുള്ള സൗഹൃദം ദൃഢമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ടുവച്ചത് സ്വന്തം രാജ്യത്തിന്റെ വജ്രായുധങ്ങളില്‍ ഒന്നാണ്.അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ് 35 ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള ആഗ്രഹം ആയിരുന്നു ട്രംപ് പ്രകടമാക്കിയത്.

ഇന്ത്യയുമായുള്ള പ്രതിരോധ ആയുധ വ്യാപാരം ത്വരിതപ്പെടുത്തുക ലക്ഷ്യമിട്ടാണ് എഫ് 35 അമേരിക്ക നല്‍കാനൊരുങ്ങുന്നത്. ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന കരാറില്‍ ഒപ്പുവയ്ക്കുന്നതോടെ ഇന്ത്യയുടെ സൈനിക കരുത്ത് ഒന്നുകൂടി വര്‍ദ്ധിക്കും.എങ്കിലും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

അമേരിക്കയുടെ അഞ്ചാം തലമുറ യുദ്ധവിമാനം ആണ് എഫ്-35. മാരക പ്രഹരശേഷികൊണ്ട്  ലോകം വിറപ്പിച്ച അമേരിക്കയുടെ യുദ്ധവിമാനം ആണിത്. വേഗതയാണ് എഫ്-35നെ ഏറെ കരുത്തുറ്റതാക്കുന്നത്.കണ്ണിമ വെട്ടുന്ന സമയം കൊണ്ട് ശത്രുക്കളുടെ നെറുകയില്‍ പ്രഹരം ചൊരിയാന്‍ എഫ് 35 യ്ക്ക് കഴിയും. അധ്യാതുനിക സാങ്കേതിക വിദ്യകളാല്‍ നിര്‍മ്മിച്ചെടുത്ത യുദ്ധ വിമാനം ആണിത്. ഈ വിമാനത്തിന്റെ രൂപഘടനയും വേറിട്ടതാക്കുന്നു.അത്യാധുനിക സെന്‍സറുകളാണ് വിമാനത്തിലുള്ളത്.ദീര്‍ഘദൂരത്തിലുള്ള ശത്രുക്കളെ കണ്ടെത്തുന്നതിനും പ്രതിരോധം തീര്‍ക്കുന്നതിനും ഇവ  സഹായിക്കും.

എഫ് 35 വിമാനങ്ങള്‍ക്ക് മൂന്ന് വകഭേദങ്ങളാണ് ഉള്ളത്.എഫ്-35 എ ആണ് ഇതില്‍ ആദ്യത്തേത്.പരമ്പരാഗത ടേക്ക് ഓഫ് ലാന്‍ഡിംഗ് സംവിധാനം ഉള്ള വിമാനങ്ങളാണ്എഫ് 35.ആദ്യ കാലങ്ങളില്‍ അമേരിക്കന്‍ വ്യോമസേന വ്യാപകമായി ഉപയോഗിച്ചിരുന്ന വിമാനം ആയിരുന്നു .80 മില്യണ്‍ ഡോളറാണ് ഈ വിമാനം നിര്‍മ്മിക്കാന്‍ ചെലവ് വരിക.

ഷോര്‍ട്ട് ടേക്ക് ഓഫും വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് പ്രധാനം ചെയ്യുന്ന വകഭേദം ആണ് എഫ്-35 ബി.അമേരിക്കയുടെ തീരസംരക്ഷണ സേന വിഭാഗം ഉപയോഗിക്കുന്ന വിമാനം. ഇത് നിര്‍മ്മിക്കാന്‍ ഏകദേശം 115 ബില്യണ്‍ ഡോളര്‍ ചെലവ് വരും.

വിമാന വാഹിനികള്‍ക്കായി നിര്‍മ്മിച്ച എഫ്-35 സി ആണ് എഫ് 35 സീരീസില്‍ മൂന്നാമത്തേത്. നാവിക സേനയാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ഇതിന്റെ നിര്‍മ്മാണത്തിനായി 110 മില്യണ്‍ ഡോളര്‍ ആയിരിക്കും ചെലവ്.

നിര്‍മ്മാണം മാത്രമല്ല, ഈ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതും അല്‍പ്പം ചിലവേറിയതാണ്.ഈ വിമാനം ഓരോ മണിക്കൂര്‍ പറക്കുന്നതിനും 36,000 ഡോളര്‍ ചിലവ് വരും.അത്യാധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ട് നിര്‍മ്മിച്ചതിനാലാണ്  ഇതിന്റെ പ്രവര്‍ത്തനവും പരിപാലനവും ഇത്രയേറെ ചിലവേറിയതാകുന്നത്.ധാരാളം രാജ്യങ്ങള്‍ക്ക് ഈ യുദ്ധവിമാനം അമേരിക്ക കൈമാറിയിട്ടുണ്ട്.ഓസ്ട്രേലിയ,ബ്രിട്ടണ്‍,ജപ്പാന്‍,ദക്ഷിണ കൊറിയ,ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ക്കാണ് അമേരിക്കന്‍ യുദ്ധവിമാനമുള്ളത്. 72 എഫ് 35 വിമാനം ആണ് ഓസ്ട്രേലിയയുടെ പക്കല്‍ ഉള്ളത്.

അമേരിക്കയുടെ നിര്‍ദ്ദേശം ഇന്ത്യ അംഗീകരിക്കുകയാണെങ്കില്‍ പുതിയ ചരിത്രം ആകും കുറിയ്ക്കപ്പെടുക.അമേരിക്കയില്‍ നിന്നും ഏറ്റവും കരുത്തുറ്റ വിമാനം സ്വന്തമാക്കുന്ന നാറ്റോയില്‍ അംഗമില്ലാത്ത,പസഫിക് യുഎസ് സഖ്യത്തില്‍ അംഗമല്ലാത്ത രാജ്യം ആയിരിക്കും ഇന്ത്യ.നിലവില്‍ ഫ്രാന്‍സില്‍ നിന്നുള്ള
റഫേല്‍ ആണ് ഇന്ത്യയുടെ പക്കലുള്ള അത്യാധുനിക യുദ്ധവിമാനം. അമേരിക്കയുടെ വിമാനങ്ങള്‍ കൂടി ഇന്ത്യയുടെ ഭാഗമായാല്‍ ശത്രു രാജ്യങ്ങള്‍ക്ക് മുട്ടിടിയ്ക്കുമെന്ന് ഉറപ്പാണ്.

donald trump narendramodi