/kalakaumudi/media/media_files/2025/04/18/uJpMsRvPhhwQM2AUGJfn.jpg)
വാഷിങ്ടൺ:വ്യാഴാഴ്ച്ച അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വെടിവെയ്പ്പ് നടന്നു. രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു.
പൊലീസുകാരന്റെ മകനും വിദ്യാര്‍ത്ഥിയുമായ 20കാരനായ ഫീനിക്സ് ഇക്നറാണ് വെടിയുതിര്‍ത്തത്. പിതാവിന്റെ പഴയ സർവീസ് റിവോൾവറുമായാണ് ക്യാംപസിലെത്തി പത്ത് തവണയോളം ഇക്നര്‍ വെടിയുതിർത്തത്.
കൊല്ലപ്പെട്ടവര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളല്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പിന്റെ വക്താവ് വ്യക്തമാക്കി.
'ഇതൊരു ഭയാനകമായ കാര്യമാണ്.' എന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രതികരിച്ചു.