ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനം മോര്‍ഗന്‍ മക്‌സ്വീനി രാജിവച്ചു

പീറ്റര്‍ മണ്ടല്‍സണെ നിയമിക്കാനുള്ള തീരുമാനം തെറ്റായിരുന്നു. അദ്ദേഹം പാര്‍ട്ടിക്കും, നമ്മുടെ രാജ്യത്തിനും, രാഷ്ട്രീയത്തിലുള്ള വിശ്വാസത്തിനും തന്നെയും കളങ്കം വരുത്തിയതായി വരുത്തി

author-image
Biju
New Update
morgan

ലണ്ടന്‍: അമേരിക്കയിലെ ലൈംഗീക കുറ്റവാളി ജെഫ്രീ എപ്സ്റ്റീനുമായുള്ള ബന്ധമുള്ള പീറ്റര്‍ മണ്ടല്‍സണെ വാഷിംഗ്ടണിലെ യുകെയുടെ അംബാസഡറായി നിയമിച്ചതില്‍ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനം മോര്‍ഗണ്‍ മക്സ്വീനി രാജിവച്ചു.

പീറ്റര്‍ മണ്ടല്‍സണെ നിയമിക്കാനുള്ള തീരുമാനം തെറ്റായിരുന്നു. അദ്ദേഹം പാര്‍ട്ടിക്കും, നമ്മുടെ രാജ്യത്തിനും, രാഷ്ട്രീയത്തിലുള്ള വിശ്വാസത്തിനും തന്നെയും കളങ്കം വരുത്തിയതായി വരുത്തി,' ഡൗണിംഗ് സ്ട്രീറ്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗന്‍ മക്‌സ്വീനി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ആ നിയമനം നടത്താന്‍ പ്രധാനമന്ത്രിയോട് ഉപദേശിച്ചത് താനായിരുന്നുവെന്നും ആ ഉപദേശത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.