നാലുപാടും ശത്രുക്കള്‍; യുദ്ധം അവസാനിപ്പിക്കാന്‍ തയാറെന്ന് സെലന്‍സ്‌കി

യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി യുക്രെയ്ന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്താനിരിക്കെയാണ് യുദ്ധം സമാധാനപൂര്‍വം അവസാനിപ്പിക്കാന്‍ സാധ്യമായതെന്തും ചെയ്യുമെന്ന സെലന്‍സ്‌കിയുടെ പ്രസ്താവന.

author-image
Biju
New Update
srt

കീവ്: റഷ്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനായി എന്തും ചെയ്യാന്‍ സന്നദ്ധമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. കിവിയില്‍ വച്ച് യുക്രെയ്ന്‍-യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും അതിനുള്ള നടപടികള്‍ ഉടന്‍തന്നെ ഒരുമിച്ച് കൈക്കൊള്ളണമെന്നും തീരുമാനിച്ചത്. 

യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി യുക്രെയ്ന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്താനിരിക്കെയാണ് യുദ്ധം സമാധാനപൂര്‍വം അവസാനിപ്പിക്കാന്‍ സാധ്യമായതെന്തും ചെയ്യുമെന്ന സെലന്‍സ്‌കിയുടെ പ്രസ്താവന.

''കീവില്‍ വച്ച് യുക്രെയ്‌നിലെയും യുകെയിലും നയതന്ത്ര ഉദ്യേഗസ്ഥര്‍ തമ്മില്‍ വളരെ ഫലപ്രദമായ കൂടിക്കാഴ്ചയാണ് നടന്നത്. സമാധാനത്തിലേക്ക് നമ്മെ അടുപ്പിക്കാനും നയതന്ത്ര ശ്രമങ്ങള്‍ വേഗത്തിലാക്കാനുമുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഈ പിന്തുണയ്ക്ക് നന്ദിയുണ്ട്''. സമാധാനത്തോടെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ യുക്രെയ്ന്‍ നിശ്ചയദാര്‍ഢ്യം ചെയ്തിരിക്കുന്നുവെന്ന് സെലന്‍സ്‌കി പറഞ്ഞു.

''അടുത്ത ആഴ്ച, ഞാന്‍ സൗദി അറേബ്യ സന്ദര്‍ശിക്കും. തിങ്കളാഴ്ച കിരീടാവകാശിയുമായുള്ള എന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷം, യുക്രെയ്ന്‍ നയതന്ത്ര, സൈനിക പ്രതിനിധികള്‍ ചൊവ്വാഴ്ച അമേരിക്കന്‍ സംഘവുമായും കൂടിക്കാഴ്ച നടത്തും. യുക്രെയ്ന്‍ സംഘത്തില്‍ ആന്‍ഡ്രി യെര്‍മാക്, ആന്‍ഡ്രി സിബിഹ, റുസ്റ്റം ഉമെറോവ്, പാവ്ലോ പാലിസ എന്നിവര്‍ ഉള്‍പ്പെടും''  സെലന്‍സ്‌കി എക്‌സില്‍ അറിയിച്ചു. 

russia ukrine Volodymyr Zelensky