/kalakaumudi/media/media_files/2025/04/18/fFe6OL02gESaoDsynHGf.jpg)
സന: യു.എസ് വ്യോമാക്രമണത്തില്‍ യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ 38 പേര്‍ കൊല്ലപ്പെട്ടെന്നും 102 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. ഹൂതികളുടെ ഇന്ധന വിതരണ ശൃംഖല തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് യെമനിലെ റാസ് ഇസ ഫ്യുവൽ പോര്‍ട്ടിന് നേരെ യു.എസ് ആക്രമണം നടത്തിയത്.
ചെങ്കടലിലെ ചരക്ക് നീക്കത്തിനെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ആക്രമണം നടത്തുന്ന ഹൂതികളെ തടയാനായാണ് അവരുടെ സാമ്പത്തികാടിത്തറ തകര്‍ക്കുക എന്ന ആശയത്തിലൂന്നി ആക്രമണം നടത്തിയതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഹൂതികള്‍ ചെങ്കടലിലെ ചരക്ക് കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇനിയും ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ യു.എസ് സൈനികാസ്ഥാനമായ പെന്റഗണ്‍ ഇതുവരെ ഈ കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.