ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ച് അമേരിക്ക

മൂന്ന് ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുകയും ,ടെഹ്‌റാനിലെ ആണവ പദ്ധതിയുടെ കിരീടമായ ഫോര്‍ഡോ ഇല്ലാതാക്കിയെന്നും ട്രംപ് പറഞ്ഞു.

author-image
Sneha SB
New Update
AMERICA ATTACK


വാഷിംഗ്ടണ്‍ :  യുഎസ് സൈന്യം ഇറാന്റെ മൂന്ന് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു.ഇറാനിലെ തന്ത്രപ്രധാനമായ ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്.മൂന്ന് ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുകയും ,ടെഹ്‌റാനിലെ ആണവ പദ്ധതിയുടെ കിരീടമായ ഫോര്‍ഡോ ഇല്ലാതാക്കിയെന്നും ട്രംപ് പറഞ്ഞു.
ഫോര്‍ഡോയില്‍ ആറ് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചതായും മറ്റ് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ 30 ടോമാഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചതായും ട്രംപ് അവകാശപ്പെട്ടു.യു.എസിനല്ലാതെ ലോകത്ത് ഒരു സൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്നും ട്രംപ്.ഇസ്രായേലിന്റെ സൈനിക നീക്കത്തില്‍ പങ്കാളിയായിക്കൊണ്ടുളള അമേരിക്കയുടെ ആക്രമണം ആശങ്കകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്.'ഇതൊരു അത്ഭുതകരമായ വിജയമായിരുന്നെന്നും,അവര്‍ സമാധാനം സ്ഥാപിക്കണം അല്ലെങ്കില്‍ അവര്‍ വീണ്ടും ആക്രമിക്കപ്പെടും എന്ന് ട്രംപ് മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Attack iran america