117 കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം അമൃത്സറില്‍ ഇറങ്ങി

വിമാനത്താവളത്തിലെത്തിയവരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ശേഷം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും പിന്നീടായിരിക്കും ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയെന്നാണ് സുചന. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സ്ഥിതി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്.

author-image
Biju
New Update
sgd

Amestar Airport

അമൃത്സര്‍: ട്രംപിന്റെ പുതിയ ഭരണപരിഷ്‌കാരങ്ങളോടെ പുറത്താക്കപ്പെട്ട കുടിയേറ്റക്കാരായ ഇന്ത്യന്‍ വംശജരെ സുരക്ഷിതമായി രാജ്യത്തെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് വ്യോമേനയുടെ സി-17 വിമാനത്തില്‍ 117 കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം അമൃത്സറില്‍ എത്തിയത്.  അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സി27 വിമാനത്തില്‍ ഇറങ്ങിയ 117 പേരില്‍ 79 പുരുഷന്മാരും 25 സ്ത്രീകളും 13 കുട്ടികളുമുണ്ട്. ടെക്‌സസിലെ സാന്‍ അന്റോണിയോ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ വെളുപ്പിനാണ് ഇവര്‍ പുറപ്പെട്ടത്. 

രാവിലെ വിമാനം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തിരിച്ചെത്തിയവരില്‍ ഭൂരിഭാഗം പേരും പഞ്ചാബ് സ്വദേശികളാണെന്നാണ് വിവരം. ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍  പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയവരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ശേഷം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും പിന്നീടായിരിക്കും ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയെന്നാണ് സുചന. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സ്ഥിതി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. 

അതേസമയം യുഎസിന്റെ തീരുമാനം നിരാശാജനകമാണെന്നു പഞ്ചാബ് എന്‍ആര്‍ഐ മന്ത്രി കുല്‍ദീപ് സിങ് ധലിവാള്‍ പറഞ്ഞു. യുഎസിലെ പഞ്ചാബികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഇക്കാര്യം അടുത്തയാഴ്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ചര്‍ച്ച ചെയ്യുമെന്നും ധലിവാള്‍ കൂട്ടിച്ചേര്‍ത്തു.

യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ ആകെയുള്ള 15 ലക്ഷം പേരില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയം വന്നിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും തമ്മിലും ചര്‍ച്ച ചെയ്തു. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിലേക്ക് എത്തുമ്പോള്‍ എന്താണു ശരിയെന്നതു നടത്തുമെന്നായിരുന്നു മോദിയുമായുള്ള ചര്‍ച്ചകളില്‍ ട്രംപ് സ്വീകരിച്ച നിലപാടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. 

നാടുകടത്തുന്നതിന്റെ ഭാഗമായി ഇതുവരെ 5,000ല്‍ അധികം പേരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. എല്‍ പാസോ, ടെക്‌സസ്, സാന്‍ ഡിയഗോ, കലിഫോര്‍ണിയ എന്നിവിടങ്ങളില്‍നിന്നാണ് വിമാനങ്ങള്‍ പുറപ്പെട്ടത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഈ വിമാനങ്ങള്‍ അയച്ചത്.

ലാറ്റിന്‍ അമേരിക്കയിലേക്ക് ഇതുവരെ ആറു വിമാനങ്ങളില്‍ ആളുകളെ അയച്ചെങ്കിലും നാലെണ്ണം മാത്രമേ ലാന്‍ഡ് ചെയ്തുള്ളൂ. ഇവയെല്ലാം ഗ്വാട്ടിമാലയിലാണ് ഇറങ്ങിയത്. കൊളംബിയയിലേക്ക് അയച്ച രണ്ട് വിമാനങ്ങള്‍ അവിടെയിറക്കാന്‍ രാജ്യം അനുമതി കൊടുത്തില്ല. ഇവിടുന്നുള്ളവരെ കൊണ്ടുപോകാന്‍ കൊളംബിയ രണ്ട് വിമാനങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു.

 

us