ന്യൂ ഡൽഹി: സെലിബ്രിറ്റികളും കായികതാരങ്ങളുമടക്കം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ യുദ്ധത്തിൽ തകർന്ന ഗാസയിലെ തെക്കൻ നഗരമായ റഫയിൽ ഇസ്രായേലിൻ്റെ വ്യോമാക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ 'ഓൾ ഐസ് ഓൺ റഫ' എന്ന ഐക്യദീർഢ്യ ചിത്രം പങ്കുവെച്ചിരുന്നു.
എന്നാൽ ഇകിന് മറുപടിയായി ഒക്‌ടോബർ 7 ന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെക്കുറിച്ച് എന്തുകൊണ്ട് പോസ്റ്റ് ചെയ്തില്ലെന്ന് ചോദിക്കുന്ന ഒരു ചിത്രം ഇസ്രായേൽ പങ്കുവെച്ചു. ആക്രമണത്തിൽ ഇസ്രായേലിൽ 1,160 ഓളം പേർ കൊല്ലപ്പെട്ടു, കൂടുതലും സാധാരണക്കാർ.
ഹമാസിനെ തകർക്കാൻ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ റാഫയിലെ അഭയാർത്ഥി ക്യാമ്പിൽ കുട്ടികളടക്കം 45 സാധാരണക്കാർ കൊല്ലപ്പെട്ടു. ഈ സംഭവം അന്താരാഷ്ട്ര രോഷത്തിന് കാരണമായി, ഗാസയിലെ യുദ്ധത്തിൽ ഇസ്രായേൽ നേരിടുന്ന ആഗോള ഒറ്റപ്പെടലിനെ ആഴത്തിലാക്കി.