/kalakaumudi/media/media_files/2025/12/23/shishu-2025-12-23-15-57-12.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ ശിശുമരണങ്ങളിൽ 14 ശതമാനവും ആശുപത്രിക്കു പുറത്താണ് സംഭവിക്കുന്നതെന്നും ആബുലൻസ് സൗകര്യം മെച്ചപ്പെടുത്തി മരണനിരക്കു കുറയ്ക്കണമെന്നും ആരോഗ്യവകുപ്പിലെ ഉന്നതയോഗം നിർദേശിച്ചു.
ശിശു മരണങ്ങളിൽ 16% ആദ്യത്തെ 24 മണിക്കൂറിനുള്ളിലും 27% ആദ്യ ആഴ്ചയിലും 21% ആദ്യ മാസത്തിലും 36% അതിനുശേഷവുമാണ് സംഭവിക്കുന്നത്.
മരിക്കുന്ന കുഞ്ഞുങ്ങളിൽ 65 ശതമാനവും തൂക്കക്കുറവുള്ളവരാണ് കഴിഞ്ഞവർഷം മരിച്ച 5 വയസ്‌സിനു താഴെയുള്ള കുഞ്ഞുങ്ങളിൽ 82% ഒരു വയസ്‌സിനു താഴെയുള്ളവരു 53% നവജാത ശിശുക്കളും ആയിരുന്നുവെന്നും യോഗത്തിന്റെ മിനിസ്റ്റസിൽ പറയുന്നു.
മാസം തികയാതെയും തൂക്കക്കുറവോടെയും ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജീവൻ മികച്ച ചികിത്സയിലൂടെ ആശുപത്രികളിൽ സംരക്ഷിക്കും, ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തുമ്പോൾ ആ പരിചരണം ലഭിക്കണമെന്നില്ല.
അടിയന്തര ഘട്ടത്തിൽ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ വരുമ്പോഴാണു മരണങ്ങൾ സംഭവിക്കുന്നത്. സംസ്ഥാനത്തു പ്രതിമാസം ഏകദേശം 30,000 കുഞ്ഞുങ്ങൾ ജനിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
