തിരുവനന്തപുരം: നെടുമങ്ങാട്ട് ഐടിഐ രണ്ടാംവർഷ വിദ്യാര്‍ത്ഥിനിയായ 19കാരിയുടെ മരണത്തില്‍ പ്രതിശ്രുത വരന്‍ സന്ദീപ് പൊലീസ് കസ്റ്റഡിയില്‍. നെടുമങ്ങാട് വഞ്ചുവം സ്വദേശികളായരാജിബൈജുദമ്പതികളുടെമകൾ നമിതയെയാണ് കഴിഞ്ഞദിവസം വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നമിതയുടെ പ്രതിശ്രുത വരനായ സന്ദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സന്ദീപ്വീട്ടിലെത്തിസംസാരിച്ചുപോയശേഷമാണുനമിതയെതൂങ്ങിമരിച്ചനിലയിൽകണ്ടെത്തുന്നത്.വീട്ടിലെത്തിയസന്ദീപ് നമിതയുമായി വാക്കുതര്‍ക്കം ഉണ്ടായിഎന്നാണ് . പോലീസ്പറയുന്നത്.സംഭവസമയത്തുവീട്ടിൽവേറെആരുംഉണ്ടായിരുന്നില്ല.വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. വിവാഹത്തില്‍ നിന്നും പിന്മാറുമെന്ന് സന്ദീപ് ഭീഷണി മുഴക്കിയിരുന്നുവെന്നും വാര്‍ത്തകളുണ്ട്.
വഴക്കിട്ട് ഇറങ്ങിപ്പോയ സന്ദീപ് പിന്നീട് ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നമിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെനാട്ടുകാരെവിളിച്ചുകൂട്ടിനെടുമങ്ങാട്ടെജില്ലാആശുപത്രിയിൽഎത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റില്‍ ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.