/kalakaumudi/media/media_files/2025/03/23/fIuNxBqiToXb02cV2pEc.jpeg)
തിരുവനന്തപുരം: തിരുവനന്തപുരം ശിശു ക്ഷേമ സമിതിയിലെ 5 കുട്ടികളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. പനിയും ജലദോഷവും ബാധിച്ചതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയും ഇന്നുമായാണ് കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അഞ്ചരമാസം പ്രായമുള്ള കുട്ടി മരിച്ചത് ഇൻഫെക്ഷൻ ബാധിച്ചാണെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി പറഞ്ഞു. കുട്ടിക്ക് യഥാസമയം ചികിത്സ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിശോധന നടന്നു വാരിക്ക്ആയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആറു കുട്ടികളാണ് ആശുപത്രിയിലുള്ളതെന്നും ശ്വാസതടസ്സം കാരണമാണ് കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഒരു കുട്ടിയെക്കൂടി അഡ്മിറ്റ് ചെയ്തിരുന്നു. ഒന്നും മറച്ചു വയ്ക്കാനില്ല. പൊതുസമൂഹത്തിന്റെ പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പറഞ്ഞു.
മാസങ്ങൾ മാത്രം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളാണ് ഒരു മാസത്തിനുള്ളിൽ ശിശുക്ഷേമ സമിതിക്കു കീഴിൽ മരണപ്പെട്ടത്. അഞ്ചര മാസം പ്രായമുള്ള ആൺ കുട്ടിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരി 28 നും രണ്ടു മാസം പ്രായമുള്ള ഒരു കുട്ടി മരിച്ചിരുന്നു