7.5 കോടി കാണാതായ സംഭവം: ഓഡിറ്റ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ചെയർപേഴ്സ്ൻ

തൃക്കാക്കര നഗരസഭയിൽ നികുതി ഉൾപ്പെടെ വിവിധ ഇനങ്ങളിലായി ലഭിച്ച 7,50,62,050 രൂപ നഗരസഭയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത് അടിസ്ഥാന രഹിതമാണെന്ന്

author-image
Shyam Kopparambil
New Update
SDSD

 

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ നികുതി ഉൾപ്പെടെ വിവിധ ഇനങ്ങളിലായി ലഭിച്ച 7,50,62,050 രൂപ നഗരസഭയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത് അടിസ്ഥാന രഹിതമാണെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സ്ൻ രാധാമണിപിള്ള പറഞ്ഞു. ഓഡിറ്റിൽ നഷ്ടപ്പെട്ടതായി പറയുന്ന  തുക മുഴുവൻ ബാങ്കിൽ വന്നതിന്റെ രേഖകൾ സഹിതം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
മുഴുവനും യൂണിയൻ ബാങ്കിലും സൗത്ത് ഇന്ത്യൻ ബാങ്കിലും ഉണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ രാധാമണി പി​ള്ള പറഞ്ഞു. നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളും ബന്ധപ്പെട്ട ഫയലുകളും പരിശോധിക്കാതെയാണ് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയത്. തുക നഗരസഭയുടെ അക്കൗണ്ടിൽ വന്നതിന്റെ രേഖകളും പത്രസമ്മേളനത്തിൽ പുറത്തുവി​ട്ടു.
 എന്നാൽ 2023ലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് ചെലവഴിച്ച 25ലക്ഷംരൂപയുടെ ക്രമക്കേട് ഓഡിറ്റിംഗ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തതിനുശേഷം അറിയിക്കാമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു. ഓണാഘോഷ കമ്മിറ്റിയിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ വിവിധ സബ് കമ്മിറ്റികളിൽ ഉണ്ടായിരുന്നു. സുതാര്യമായാണ് പണം കൈകാര്യം ചെയ്തതെന്നും ചെയർപേഴ്സൺ പറഞ്ഞു. പത്രസമ്മേളനത്തിൽ വൈസ് ചെയർമാൻ ടി.ജി. ദിനൂപും പങ്കെടുത്തു.

THRIKKAKARA MUNICIPALITY