അപകടമരണങ്ങൾ കുറഞ്ഞെങ്കിലും പരിക്കേറ്റ് കിടപ്പായവരുടെ എണ്ണത്തിൽ വർധന

തൃശൂർ, ഇടുക്കി, കൊല്ലം ജില്ലകളിലാണ് അപകടവും മരണവും കൂടിയത്. നഗരങ്ങളിൽ ഗതാഗതകുരുക്ക് മറികടക്കാൻ ചെറിയ വഴികൾ തേടി അപകടത്തിലാവുന്നവരുടെ എണ്ണത്തിലാണ് വർധന ഉണ്ടായത്

author-image
Devina
New Update
accident kerala

തിരുവനന്തപുരം: സംസ്ഥാനത്ത് അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുറയുന്നത് ശുഭസൂചകമാണെങ്കിലും  അപകടങ്ങളുടെയും പരിക്കേറ്റ് കിടപ്പിലാവുന്നവരുടെയും എണ്ണം കൂടുന്നു.  

വാഹനങ്ങളുടെ എണ്ണത്തിലെ വർധന അപകടം കൂടാൻ കാരണമാണെങ്കിലും ഗുരുതരമായി പരുക്കേൽക്കുന്നവരുടെ എണ്ണം കൂടാൻ പ്രധാനകാരണം അമിതവേഗമാണെന്നാണ് വിലയിരുത്തൽ. 2025 ൽ 39,902 പേരാണ് അപകടങ്ങളെത്തുടർന്ന് കിടപ്പിലായത്.

20234 ൽ ഇത് 38,117 ആയിരുന്നു. 2024 ൽ 48,834 അപകടങ്ങളിലായി 3880 പേർ മരിച്ചു. 2025 ൽ 49,801 അപകടങ്ങളുണ്ടായെങ്കിലും മരണം 3725 ആയി കുറയ്ക്കാൻ കഴിഞ്ഞു.

കഴിഞ്ഞ 3 വർഷത്തെ അപകടങ്ങളുടെ എണ്ണത്തിൽ 2025 ഏറ്റവും ഉയർന്ന നിലയിലാണ് .2022 ൽ 43,910 അപകടങ്ങളിൽ 4317 പേരും 2023 ൽ 48,144 അപകടങ്ങളിൽ 4010 പേരുമാണ് മരിച്ചത്.

തൃശൂർ, ഇടുക്കി, കൊല്ലം ജില്ലകളിലാണ് അപകടവും മരണവും കൂടിയത്. നഗരങ്ങളിൽ ഗതാഗതകുരുക്ക് മറികടക്കാൻ ചെറിയ വഴികൾ തേടി അപകടത്തിലാവുന്നവരുടെ എണ്ണത്തിലാണ് വർധന ഉണ്ടായത് .

accident death