/kalakaumudi/media/media_files/2025/04/21/x38NzoC8c8xg5a4RkXle.jpg)
തിരുവനന്തപുരം: ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്ന സിനിമാ താരങ്ങള്‍ക്കിടയിലുള്ള ലഹരി ഉപയോഗത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കേരളാ പൊലീസിന്റെ പക്കലുണ്ടെന്ന് എഡിജിപി മനോജ് ഏബ്രഹാം വെളിപ്പെടുത്തി. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ, ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കുമെന്നും ക്രമസമാധാനച്ചുമതലയുള്ള അദ്ദേഹം പറഞ്ഞു.
അഭിനേതാക്കൾക്കു സ്ഥിരമായി ലഹരി എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ വരുമ ദിവസങ്ങളില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും, സിനിമ സെറ്റുകളിലും ഹോട്ടലുകളിലും താരങ്ങളെ പങ്കെടിപ്പിച്ചു നടത്തുന്ന ആഘോഷ പാർട്ടികളിലും ലഹരിഈ ആളുകള്‍ എത്തിക്കുന്നുണ്ടെന്ന സൂചനകളും നടപടിയെടുക്കുമ്പോള്‍ കണക്കിലെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
സിനിമക്കാർക്ക് ഒരുതരത്തിലുള്ള പരിരക്ഷയും നൽകില്ലല്ലെന്നും, ഇവര്‍ക്കെതിരെ പരാതിയുമായി വരുന്ന ആര്‍ക്കും, വിന്‍സി ഉള്‍പ്പടെയുള്ളവര്‍ക്കും എല്ലാ രീതിയിലുള്ള സുരക്ഷയും ഉറപ്പാക്കും എന്ന് പ്രസ്താവനയില്‍ പറയുന്നു.
.ലഹരിക്കെതിരായ ഡി ഹണ്ട് യജ്ഞത്തിൽ ഇതുവരെ 11,000 കേസുകൾ റജിസ്റ്റർ ചെയ്തത് റെക്കോര്‍ഡ് നേട്ടമാണെന്നും,
. ലഹരിവിരുദ്ധ പ്രവർത്തനം ശക്തമാക്കാൻ എല്ലാ ജില്ലകളിലും സ്ഥിരം ടീമിനെ സജ്ജമാക്കുന്നതു പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ 30ന് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നിന്നുള്ള 1500 വിദ്യാർഥികളെയും,
അധ്യാപകരെയും, രക്ഷിതാക്കളെയും അണിനിരത്തി മെഗാ സൂംബ നൃത്തപരിപാടി ടക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.