എംആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ

ഡിജിപി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ കേന്ദ്രത്തിന് ഉടന്‍ കൈമാറും. നേരത്തെ അഞ്ചു തവണ നല്‍കിയ ശുപാര്‍ശകള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തള്ളിയിരുന്നു

author-image
Biju
New Update
ghhg

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് വീണ്ടും ശുപാര്‍ശ. ഡിജിപി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ കേന്ദ്രത്തിന് ഉടന്‍ കൈമാറും.  നേരത്തെ അഞ്ചു തവണ നല്‍കിയ ശുപാര്‍ശകള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തള്ളിയിരുന്നു. ആര്‍എസ്എസ് നേതാക്കളുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത് മെഡലിന് വേണ്ടിയായിരുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

സ്തുത്യര്‍ഹ സേവന മെഡലിന് ശേഷമാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് ലഭിക്കുന്നതാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌ക്കാരം. എഡിജിപി റാങ്കിലെത്തിയത് മുതല്‍ എം.ആര്‍.അജിത് കുമാറിന്റെ പേര് കേന്ദ്രത്തിലെത്തുന്നുണ്ട്. അഞ്ചു തവണ കേന്ദ്രം മെഡല്‍ നിരസിച്ചു. സംസ്ഥാനം ശുപാര്‍ശ ചെയ്താലും ഐബി റിപ്പോര്‍ട്ട് എതിരായി വരുന്നതിനാലാണ് തള്ളിപ്പോയത്.

മുമ്പ് മൂന്ന് തവണ മാത്രമായിരുന്നു ശുപാര്‍ശ സമര്‍പ്പിക്കാന്‍ അവസരം. ആ നിബന്ധന കേന്ദ്രം എടുത്തു കളഞ്ഞതിനാല്‍ ആറാം തവണയാണ് എം.ആര്‍.അജിത് കുമാറിന്റെ പേര് കേന്ദ്രത്തിലേക്ക് പോകുന്നത്. ജൂനിയറായ എഡിജിപിമാര്‍ക്ക് വിശിഷ്ട സേവനം ലഭിച്ചപ്പോഴും അജിത് കുമാറിനെ കേന്ദ്ര തഴഞ്ഞതില്‍ അദ്ദേഹത്തിന് അമര്‍ഷമുണ്ടായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഡിജിപിയായിരുന്ന അനില്‍കാന്തിന്റെ റിപ്പോര്‍ട്ട് എം.ആര്‍. അജിത്കുമാറിനെതിരായതാണ് അവസാന നിമിഷം മെഡല്‍ നഷ്ടമാകാന്‍ കാരണം.

വിജിലന്‍സിലിരുന്നപ്പോള്‍ സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്വാധീനിച്ചുവെന്ന ആരോപണം നേരിടുന്ന കാര്യം ഡിജിപി കേന്ദ്രത്തെ അറിയിച്ചതാണ് മെഡല്‍ നഷ്ടമാകാന്‍ കാരണം. അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് കേന്ദ്രത്തിന്റെ എതിര്‍പ്പ് കുറക്കാനാണെന്ന ആക്ഷേപം ശക്തമായിരുന്നു. കൂടിക്കാഴ്ചക്കുശേഷം നല്‍കുന്ന ശുപാര്‍ശയാണ് ഇത്തവണത്തേതെന്ന പ്രത്യേകതയുണ്ട് .  ഇനി ചീഫ് സെക്രട്ടറി തല സ്‌ക്രീനിംഗ് കമ്മിറ്റി ശുപാര്‍ശ കേന്ദ്രത്തിന് നല്‍കും. ആഗസ്റ്റില്‍ പ്രഖ്യാപനം നടത്തി ജനുവരി 26ന് മെഡല്‍ നല്‍കുകയാണ് പതിവ്.

 

adgp m r ajith kumar