അരമണിക്കൂർ കാത്തിരുന്നിട്ടും ഡോക്ടർ വന്നില്ല : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു എന്ന് പരാതി

ഫെബ്രുവരി 28-ന് രാത്രിയിലാണ് ഓട്ടോറിക്ഷ മറിഞ്ഞ്  ഉഷക്കും മകള്‍ നിഥാനക്കും പരിക്കേറ്റത്. രാത്രി പത്തേമുക്കാലോടെ തിരൂരങ്ങാടി ആശുപത്രിയിലെത്തിയ അമ്മക്കും മകള്‍ക്കും അരമണിക്കൂര്‍ കാത്തിരുന്നിട്ടും ചികിത്സ കിട്ടിയില്ലെന്നാണ് പരാതി.

author-image
Rajesh T L
New Update
iqwe

മലപ്പുറം : തിരൂങ്ങാടിതാലൂക്ക്ആശുപത്രിയിൽവാഹനാപകടത്തിൽപരിക്കേറ്റവർക്ക്ചികിത്സനിഷേധിച്ചതായിപരാതി. ആർനഗർചെണ്ടപ്പുറായ സ്വദേശിഉഷമകൾ നിഥാന എന്നിവർക്കാണ്ചികിത്സകിട്ടാതിരുന്നത്. ഫെബ്രുവരി 28ന്രാത്രിയിലാണ്ഓട്ടോറിക്ഷമറിഞ്ഞുഉഷയ്ക്കുംമകൾക്കുംപരിക്കേറ്റത്. രാത്രിപത്തേമുക്കാലോടെതിരൂരങ്ങാടിആശുപത്രിയിൽഎത്തിയഅമ്മയ്ക്കുംമകൾക്കുംഅരമണിക്കൂർകാത്തുനിന്നിട്ടുംചികിത്സനല്കിയില്ലെന്നാണ്പരാതി.

അത്യാഹിതത്തിലെത്തിയ ഇവരെ  മുറിവ് കെട്ടുന്ന റൂമിലേക്ക് മാറ്റിയെങ്കിലും പരിശോധിക്കാൻ ഡോക്ടര്‍ എത്തിയില്ല. വേദന പല തവണ ശ്രദ്ധയില്‍പെടുത്തിയിട്ടും ചികിത്സ കിട്ടാതെ വന്നതോടെ ഇരുവരേയും ബന്ധുക്കള്‍ അവിടെ നിന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ നിഷേധിച്ചതിനെതിരെ  ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് ജയറക്ടര്‍,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഉഷയും കുടുംബവും.

malappuram News malappuram hospital